PK Narayanan Nambiar: കൂത്ത്, കൂടിയാട്ടം ആചാര്യൻ പി.കെ.നാരായണൻ നമ്പ്യാർ അന്തരിച്ചു
1035 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂജീവിതകാലം മുഴുവൻ കൂത്തിനും കൂടിയാട്ടത്തിനും വേണ്ടി ഉഴിഞ്ഞു വച്ച പത്മശ്രീ പി കെ നാരായണൻ നമ്പ്യാർ വിട വാങ്ങി. 78 വർഷത്തിലധികം കലാ മേഖലയിൽ തിളങ്ങി നിന്ന കൂത്ത് കൂട്ടിയാട്ട കലയിലെ കുലപതിയായിരുന്നു ഇദ്ദേഹം. പശ്ചാത്തല വാദ്യമായ മിഴാവിൽ കൂടി അസാധ്യമായ വൈദഗ്ദ്യം ഉണ്ടായിരുന്ന ആചാര്യനാണ് ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള പ്രസിദ്ധമായ ക്ഷേത്രങ്ങൾക്ക് പുറമെ മദ്രാസ്, ബോംബെ, ഡൽഹി, ഭോപ്പാൽ അഹമ്മദാബാദ് എന്നിവിടങ്ങളിലും അമേരിക്ക, റഷ്യ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി തുടങ്ങി നിരവധി രാജ്യാന്തര വേദികളിലും അദ്ദേഹം തന്റെ മികവു തെളിയിച്ചിട്ടുണ്ട്. 1966 മുതൽ നീണ്ട 22 വർഷക്കാലം കേരള കലാമണ്ഡലം കൂടിയാട്ട വിഭാഗം മേധാവിയായും കൂടാതെ നിലമ്പൂർ കോവിലകത്തിലെ സംസ്കൃത അധ്യാപകനായും നാരായണൻ നമ്പ്യാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടിയാട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങളും ഇദ്ദേഹം കലാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. മിഴാവിലെ തായമ്പകയാണ് ആദ്യത്തെ ഗ്രന്ഥം. കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേരള കലാമണ്ഡലം പുരസ്കാരം, റഷ്യയിൽ നിന്നുള്ള ലോറൽസ് പുരസ്കാരം, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സർക്കാരിൽ നിന്നുള്ള നൃത്യ നാട്യ പുരസ്കാരം തുടങ്ങി 60ലധികം പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ഇദ്ദേഹത്തെ 2008 -ൽ രാജ്യം ഇദ്ദേഹത്തെ പരമോന്നത പുരസ്കാരമായ പത്മശ്രീ നൽകി ആദരിച്ചു.