കലാ കേരളത്തിന് സഹോദരങ്ങളുടെ സംഭാവന
1017 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകലാ കേരളത്തിന് പുതിയ സംഭാവനയുമായി കലാകാരന്മാരായ രണ്ട് സഹോദരങ്ങൾ. ഉടുക്കിലെ പഞ്ചാരിക്കും പാണ്ടിക്കും ശേഷം ഉടുക്കിലെ തായമ്പക എന്ന ആശയവുമായാണ് ഒരു സഹോദരങ്ങളായ രണ്ടു കലാകാരന്മാർ രംഗത്തു വന്നിട്ടുള്ളത്. ചെണ്ടയിലാണ് പൊതുവെ തായമ്പക അവതരിപ്പിക്കാറുള്ളത്. എങ്കിലും മിഴാവിലും ഇടക്കിയിലും തിമിലയിലുമെല്ലാം തായമ്പക കൊട്ടി അരങ്ങുതെളിയിച്ച കലാകാരന്മാർ കേരളത്തിൽ ഉണ്ട്. അവർക്കിടയിലേക്ക് ആണ് അയ്യപ്പൻ വിളക്കുകളിൽ ശാസ്താം പാട്ടിനു വേണ്ടി ഉപയോഗിക്കുന്ന ഉടുക്ക് എന്ന വാദ്യത്തിൽ തായമ്പക സമന്വയിപ്പിച്ച് ഒരു കൂട്ടം കലാകാരന്മാർ രംഗത്തുവരുന്നത്. ചെണ്ട വാദ്യ കലാകാരന്മാരായ മുണ്ടമുക ജയനാശാൻ, കൂനത്തറ രാമകൃഷ്ണൻ ആശാൻ എന്നിവരുടെ ശിക്ഷണത്തിൽ പരിശീലനം നടത്തിയ സഹോദരങ്ങളായ ഷോർണൂർ നെടുങ്കോട്ടൂർ കൃഷ്ണവിനു, വിപിൻ നെടുങ്ങോട്ടൂർ എന്നിവരാണ് ഉടുക്കൻമേൽ തായമ്പക അവതരിപ്പിക്കുന്നത്. ചെണ്ടയിൽ കിള്ളിമംഗലം മുരളി ആശാനും ഉടുക്കിൽ മഞ്ഞക്കാട് പത്മനാഭൻ ആശാനുമാണ് ഇവരുടെ പ്രഥമ ഗുരുക്കന്മാർ. ചരിത്രപ്രസിദ്ധമായ ഷൊർണൂർ ആരിയങ്കാവ് പൂരത്തോട് അനുബന്ധിച്ച് നെടുങ്ങോട്ടൂർ ദേശം ഒരുക്കിയ വേദിയിലാണ് ആദ്യമായി തായമ്പക അവതരിപ്പിക്കുക. മാർച്ച് 30ന് വൈകിട്ട് 7:00 മണിക്കാണ് പുതിയ പരീക്ഷണങ്ങളുടെ അരങ്ങേറ്റം കുറിക്കുകഎന്നും ഇവർ ഷൊർണൂരിൽ പത്രസമ്മേളനത്തിൽ അറിയിച്ചു