കെട്ടുകുതിരകളും ഇണക്കാളകളും അണിനിരന്ന് ആരിയങ്കാവ് പൂരം |Ariankav Pooram
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ചരിത്രപ്രസിദ്ധമായ ഷോർണൂർ കവളപ്പാറ ആര്യങ്കാവിലെ പൂരാഘോഷം വർണ്ണാഭമായി. ഏപ്രിൽ മൂന്നിന് കുതിരകളിയും ഏപ്രിൽ നാലിന് പൂരവും ആഘോഷിച്ചു.ആയിരങ്ങളാണ് പൂരനഗരിയിലേക്ക് ഒഴുകിയെത്തിയത്. ജാതിമത ഭേദങ്ങൾക്കപ്പുറത്ത് മനുഷ്യരെല്ലാം ഏകോദര സഹോദരങ്ങളാണെന്ന് പറയുന്ന മലയാണ്മയുടെ പുരാവൃത്തമായ 'പറയി പെറ്റ പന്തിരുകുലത്തിലെ' ഏക പെൺ സന്തതിയായ കാരക്കലമ്മ വാണരുളുന്നതാണ് ആരിയങ്കാവ് ഭഗവതി ക്ഷേത്രം. കണ്ണിയമ്പുറം തോട് തോട് മുതൽ ഓങ്ങല്ലൂർ മാട് വരെ നീണ്ടു കിടക്കുന്ന നിളാതീര ഭൂമിയിലെ 96 ദേശങ്ങൾക്ക് ഉടയവളാണ് ആരിയങ്കാവിലമ്മ എന്നതാണ് വിശ്വാസം.ദേശപ്പെരുമ കൊണ്ട് വള്ളുവനാട്ടിലെ പ്രസിദ്ധമായ പൂരമാണ് ആരിയങ്കാവ് പൂരം. ആരിയങ്കാവ് പൂരത്തിന്റെ ഒരു സവിശേഷത ആനകളെ ദ്രോഹിക്കുന്ന പൂരമല്ല എന്നതാണ്. കെട്ടുകുതിരകളും ഇണക്കാളകളുമാണ് ദേശങ്ങളിൽ നിന്ന് എഴുന്നള്ളിച്ചു വരിക. തിങ്കളാഴ്ച രാത്രി 7 മണിയോടെ ആരംഭിച്ച കുതിരകളി പുലർച്ചെ രണ്ടു മണിയോടെ പനയൂർ കുതിരയുടെ കളിയോടെയാണ് അവസാനിച്ചത്.പൂരം ദിവസം വൈകിട്ട് മൂന്നു മുതൽ കുതിരകളി ആരംഭിച്ചു. ഏഴുമണിയോടെ മുണ്ടായിൽ നിന്നുള്ള ദേശക്കുതിര ക്ഷേത്രത്തിൽ എത്തിയതോടെയാണ് പൂരം ദിവസത്തെ കുതിരകളിക്ക് സമാപനമായത്.