വിഷു ബമ്പർ അടിപിച്ചത് മലപ്പുറം ചെമ്മാട്ടുനിന്നും ടിക്കറ്റെടുത്ത ഭാഗ്യവാന്
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വിഷു ബമ്പർ അടിപിച്ചത് മലപ്പുറം ചെമ്മാട്ടുനിന്നും ടിക്കറ്റെടുത്ത ഭാഗ്യവാന്. ചെമ്മാട് കൊണ്ടാണത്ത് ബസ് സ്റ്റാൻഡ് ബിൾഡിങ്ങിലെ സികെഎം ലോട്ടറി കടയിൽ നിന്ന വിറ്റ ലോട്ടറിക്കാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഒന്നാം സമ്മാനമായ 12 കോടിരൂപ അടിച്ചതെന്നു സ്ഥിരീകരിച്ചു. താനൂർ സ്വദേശിയായ ആദർശിന്റെതാണ് ഏജൻസി. തിരൂർ ട്രഷറിയിൽനിന്നും സികെവി ലോട്ടറി ഏജന്റ്സി വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന വാർത്ത പരന്നതോടെ ഒന്നാംസ്ഥാനക്കാരനെ തേടുകയായിരുന്നു ഏജൻസികൾ. എന്നാൽ സികെവി ലോട്ടറിക്കു ഏഴു ഏജൻസികളുണ്ട്. ഹെഡ് ഓഫീസ് പ്രവർത്തിക്കുന്ന താനൂരിൽ രണ്ടും, തിരൂർ, കുറ്റിപ്പുറം, ചെമ്മാട്, വൈലത്തൂർ, കോഴിക്കാട് എന്നിവിടങ്ങളിലാണു ലോട്ടറിയുടെ ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇതിൽ ചെമ്മാടു വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്നു ഏജൻസി ഉടമ ആദർശ് പറഞ്ഞു.