ഇരട്ടക്കൊലപാതക കേസിന്റെ വിധി; സുരക്ഷ വർധിപ്പിച്ചു | Security
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കുനിയിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്. മലപ്പുറം കുനിയിൽ ഇരട്ടക്കൊലപാതക കേസിന്റെ ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്. പോലീസ് പ്രധാനമായും പട്രോളിങ് നടത്തുന്നത് അൻവാർ നഗർ, കുനിയിൽ ന്യൂ ബസാർ കുറ്റ്യുളി, എടശ്ശേരി കടവ് ഉൾപ്പെടെ കുനിയിലേക്ക് നേരിട്ട് പ്രവേശിക്കുന്ന ഇടങ്ങളിലാണ്. കേസിന് ആസ്പദമായ സംഭവം നടന്നത് 2012 ജൂൺ 10നാണ്. കുനിയിൽ സ്വദേശി അതീഖ് റഹ്മാന് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന് അബ്ദുള്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തി നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിന്റെ വിധിയാണ് നീണ്ട 10 വർഷത്തെ വിചാരണയ്ക്കുശേഷം മഞ്ചേരി മൂന്നാം അഡീഷണൽ സെക്ഷൻ കോടതി പ്രഖ്യാപിച്ചത്. 12 പ്രതികൾക്ക് ജീവപര്യന്തവും അമ്പതിനായിരം രൂപയും കോടതി ശിക്ഷ വിധിച്ചത്.