മുറിയില്‍ കണ്ട രക്തകറ ആര്‍ത്തവ രക്തമാണെന്ന് തെറ്റിദ്ധരിപ്പിച്ചുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍
ഹോട്ടല്‍ വ്യാപാരി സിദ്ദീഖ് കൊല്ലപ്പെട്ട സംഭവത്തിൽ ഹോട്ടല്‍ ജീവനക്കാരുടെ മൊഴി പുറത്തുവന്നു. രണ്ട് മുറികളുടെയും വാടക നല്‍കിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. സിദ്ദിഖ് തുക അഡ്വാന്‍സായി നല്‍കുകയായിരുന്നുവെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. മുറിയില്‍ രക്തകറ കണ്ടിരുന്നുവെന്നും ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ത്തവ രക്തമാണെന്ന് പറഞ്ഞ് ഷിബിലും ഫര്‍ഹാനയും തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. ഹോട്ടല്‍ വ്യാപാരി സിദ്ദീഖ് നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയത്. തുടര്‍ന്നാണ് ഹോട്ടല്‍ ബിസിനസിലേക്ക് തിരിഞ്ഞത്.malappuramTimesXP MalayalamUpdated: 27 May 2023, 9:55 am