ആൾക്കൂട്ട കൊലപാതകം മൃതദേഹം കാണേണ്ടന്ന് കുടുംബം
1020 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആൾക്കൂട്ട ആക്രമണത്തിൽ ജീവൻ നഷ്ട്ടപെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കാണേണ്ടന്ന് കുടുംബം. ബിഹാറിലെ ഇയാളുടെ കുടുംബത്തെ വിവരം അറിയിച്ചപ്പോൾ ആണ് മൃതദേഹം തങ്ങൾക്ക് കാണേണ്ടന്ന് കുടുംബം അറിയിച്ചത്. തുടർന്ന് മൃതദേഹം കോഴിക്കോട് സംസ്കരിച്ചു. ബിഹാർ ചമ്പാരൻ ജില്ലയിലെ മാധവ് നഗറിൽ സൗന്ദർ മാഞ്ചി മകൻ രാജേഷ് മാഞ്ചിയാണ് ആൾക്കൂട്ട അക്രമണത്തെ തുടർന്ന് മരിച്ചത്. കേരളത്തിലുള്ള മാഞ്ചിയുടെ പിതൃസഹോദരനും നാട്ടുകാരും മൃതദേഹം മെഡിക്കൽ കോളേജിൽനിന്ന് ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ബിഹാറിലുള്ള വീട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് തങ്ങൾക്ക് മൃതദേഹം കാണേണ്ടെന്നു ഇവർ പറഞ്ഞത്. പട്ടാമ്പിയിൽ ജോലി ചെയ്തിരുന്ന രാജേഷ് മാഞ്ചി രണ്ടു ദിവസം മുമ്പാണ് കിഴിശ്ശേരിയിലെ വാടക ക്വാർട്ടേഴ്സിൽ താമസമാക്കിയത്. കോഴിഫാമിലെ ജോലിക്കായാണ് അദ്ദേഹം ഇവിടെ എത്തിയത്. അതേസമയം ഇയാളെ അക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്തെ നിരീക്ഷണ കാമറകളും പ്രതികളുടെ മൊബൈലും പരിശോധിച്ചതിൽ രമേശ് മാഞ്ചി മരക്കൊമ്പുകൾകൊണ്ടും പ്ലാസ്റ്റിക് പൈപ്പുകൾകൊണ്ടും അടിയേൽക്കുന്നതായി വ്യക്തമായിരുന്നു.