11പേരെയും കബറടക്കിയതും ഒരുമിച്ച് |Tanur Boat
1009 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതാനൂരിൽ ബോട്ട് അപകടത്തിൽ പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ സൈതലവിക്ക് നഷ്ടമായത് കുടുംബത്തിലെ 12 പേരെ. മരിച്ച 11 പേരെയും കബറടക്കിയത് ഒരുമിച്ച്. ഇവർക്കുള്ള കബറുകൾ പുത്തൻ കടപ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ ആണ് ഒരുക്കിയത്. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് വലിയ കുഴിയെടുത്ത് അതിൽ വ്യത്യസ്ത അറകൾ തീർത്താണ് ഇവരെ കബറടക്കിയത്. വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് കബർ സ്ഥാനിലേക്ക് കൊണ്ടുപോയത്. ബോട്ടപകടത്തിൽ മരിച്ച പന്ത്രണ്ട് പേരിൽ 9 പേരും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മൂന്നുപേർ മറ്റൊരു വീട്ടിലാണ്. സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഹസ്ന, ഷഫല, ഷംന, ഫിദ ദിൽന, സഹോദരൻ സിറാജിന്റെ ഭാര്യ റസീന, മക്കളായ സഹറ, നൈറ, റുഷ്ദ എന്നിവരാണ് ഒരു വീട്ടിൽനിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജൽസിയ, ജരീർ എന്നിവരാണ് മരിച്ച രണ്ടു പേർ.