സംവരണ അട്ടിമറിയാണ് നടക്കുന്നതെന്ന് പിഎംഎ സലാം
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പ്ലസ് വൺ പ്രവേശനത്തിൻ്റെ സംവരണം അട്ടിമറിക്കുകയാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മെറിറ്റിലുള്ള അലോട്ട്മെന്റ് കഴിയും മുൻപ് കമ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ നൽകുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മെറിറ്റിൽ വരേണ്ട കുട്ടികളെയാണ് കമ്യൂണിറ്റി ക്വാട്ടയിലേക്ക് മാറ്റുന്നത്. സംവരണ അട്ടിമറിയാണ് നടക്കുന്നതെന്നും പിഎംഎ സലാം ആരോപിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെറിറ്റിൽ സാധ്യതയുള്ള കുട്ടികൾക്ക് അതിനുള്ള അവസരം പൂർണമായി നൽകിയ ശേഷം മാത്രമേ കമ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ നൽകാവൂ. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് കഴിഞ്ഞിട്ടും അരലക്ഷത്തോളം പേർക്ക് സീറ്റ് കിട്ടിയിട്ടില്ല. ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് പോലും സീറ്റില്ല. പ്രതിഷേധിക്കുമ്പോൾ പ്രശ്നം പരിഹരിക്കുമെന്ന് വാക്കാൽ പറയുകയല്ലാതെ സർക്കാർ ഒരു കാര്യവും ഇതുവരെ ചെയ്തിട്ടില്ലെന്നും സലാം കുറ്റപ്പെടുത്തി.