തിരൂർ കൊലപാതകം; കൂടുതൽ അറസ്റ്റിന് സാധ്യത
1018 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലപ്പുറം തിരൂരിൽ നടന്ന കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. തിരൂർ പിസി പടി സ്വദേശി മേച്ചേരി സിദ്ദീഖാണ് കൊല്ലപ്പെട്ടത്. ആലപ്പുഴ സ്വദേശി ഷിബിലി, സുഹൃത്ത് ഫർഹാന, പാലക്കാട് സ്വദേശി മുഹമ്മദ് ആഷിക് എന്നിവരുമാണ് നിലവിൽ അറസ്റ്റിൽ ആയിട്ടുള്ളത്. സിദ്ദിഖ് നടത്തിവന്നിരുന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. സ്വഭാവദൂഷണം മൂലമാണ് ഷിബിലിയെ അവിടുന്ന് പുറത്താക്കിയത് എന്നാണ് പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. ഇതേ തുടർന്നാണ് കൊലപാതകം നടത്തിയത് എന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ മറ്റു ചില കാരണങ്ങൾ കൂടി ഇതിന് പിറകിലുണ്ട് എന്ന് സംശയത്തിലാണ് അന്വേഷണസംഘം. ഇവർ മൂന്നു പേരുമായി മുൻപും സിദ്ദിഖിന് ബന്ധമുണ്ടായിരുന്നു എന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. മറ്റുചിലരെ കൂടി സംശയദൃഷ്ടിയിൽ നിർത്തിയിരിക്കുകയാണ്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഷിബിലി ഈ സ്ഥാപനത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. ഈമാസം 18നാണ് ഷിബിലിയെ പിരിച്ചുവിട്ടത്. കൊലപാതക ശേഷം രണ്ട് ലക്ഷത്തോളം രൂപയാണ് സിദ്ദിഖിന്റെ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടിട്ടുള്ളത്.