രക്ഷാപ്രവർത്തനം നടത്തിയ ഭൂരിഭാഗം പേർക്കും പരിക്കേറ്റു
താനൂർ ബോട്ടപകടം നടന്നപ്പോൾ രക്ഷാപ്രവർത്തനം നടത്തിയവരിൽ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികൾ തന്നെയാണ്. സ്വയം മറന്നുള്ള രക്ഷാപ്രവർത്തനം കഴിഞ്ഞപ്പോഴാണു പലർക്കും വലിയ പരിക്കുകളുള്ള കാര്യം മനസിലാക്കുന്നത്. ഭൂരിഭാഗം പേർക്കും പരിക്കേറ്റത് അകത്തു കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ബോട്ടിന്റെ ഗ്ലാസ് ഇടിച്ചു തകർത്തപ്പോഴാണ്. ബോട്ടിനകത്ത് ശ്വാസംകിട്ടാതെ മരണത്തോടു മല്ലിടുന്നവരെ കണ്ടപ്പോൾ കൈകൊണ്ടും കാലുകൊണ്ടും ഇവർ ഗ്ലാസുകൾ ഇടിച്ചുപൊട്ടിക്കുകയായിരുന്നു. പല ജീവനും ഇവർക്കു രക്ഷപ്പെടുത്താനും കഴിഞ്ഞു. മത്സ്യത്തൊഴിലാളികളായ എ കെ റഹീസിനും അൻഷിഫിനും കുന്നുമ്മൽ റഷീദിനും പരിക്കേറ്റിരുന്നു.malappuramTimesXP MalayalamUpdated: 10 May 2023, 2:02 pm