ആശുപത്രി ശൗചാലയത്തിന് സമീപം യുവതി പ്രസവിച്ചു... കുഞ്ഞ് തലകുത്തി വീണു | pregnancy delivery
1005 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആശുപത്രി ശൗചാലയത്തിന് സമീപം യുവതി പ്രസവിച്ചു. പ്രതിഷേധവുമായി യുവതിയുടെ ബന്ധുക്കൾ. തിരൂർ ജില്ലാ ആശുപത്രിയുടെ ശൗചാലയത്തിന് സമീപമാണ് യുവതി പ്രസവിച്ചത്. ജീവനക്കാരുടെ അനാസ്ഥ കാരണമാണ് യുവതി ശൗചാലയത്തിന് സമീപം പ്രസവിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. തേവർ കടപ്പുറം സ്വദേശി ജംഷീറിൻറെ ഭാര്യ സഹീറയാണ് പ്രസവിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് പ്രസവത്തിന് എത്തിയ സഹിറയെ പരിശോധിച്ച ഡോക്ടർ ഗർഭപാത്രത്തിന് വികസനം ഉണ്ടായിട്ടില്ലെന്ന് അറിയിച്ചത്. എന്നാൽ 10 മണിയോടെ യുവതിക്ക്പ്രസവവേദന അനുഭവപ്പെട്ടു.ഈ വിവരം ഡ്യൂട്ടി നേഴ്സുമാരെ പലതവണ അറിയിച്ചു.എന്നാൽ സമയമായിട്ടില്ല എന്ന് പറഞ്ഞ് പ്രസവം മുറിയിലേക്ക് കയറ്റില്ലെന്ന് സഹീറയുടെ ബന്ധുക്കൾ ആരോപിച്ചു. ഇതിനിടെ യുവതിയെ ശൗചാലയത്തിൽ കൊണ്ടുപോയി തിരിച്ചു വരുന്നതിനിടെ പ്രസവ ലക്ഷണം ഉണ്ടാവുന്നതായി മാതാവ് നഴ്സുമാരെ അറിയിച്ചപ്പോൾ ഇവർ തട്ടിക്കയറുകയായിരുന്നു. തുടർന്ന് ധരിച്ചിരുന്ന വസ്ത്രത്തിലൂടെ രക്തം വരുന്ന വിവരം അറിയിച്ചിട്ടും നേഴ്സുമാർ അനങ്ങിയിട്ടില്ല എന്ന് ബന്ധുക്കൾ പറയുന്നു.തുടർന്ന് കുട്ടിയെ ബന്ധുക്കൾക്ക് കാണിച്ചു കൊടുക്കാൻ പോലും ജീവനക്കാർ തയ്യാറായില്ല .നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് പാൽ കുടിക്കാൻ മാതാവിൻറെ അരികിലെത്തിച്ച ശേഷം പെട്ടെന്ന് എക്സറേ എടുക്കാൻ കൊണ്ടുപോയി. എന്നാൽ എക്സറേയിൽ കുഴപ്പമില്ല എന്ന് ബന്ധുക്കളെ അറിയിച്ചു .പിന്നീട് ആശുപത്രിയിൽ ഉദ്യോഗസ്ഥരുമായി വാക്കേറ്റം ഉണ്ടായി തുടർന്ന് കുട്ടികളുടെ ഡോക്ടറെ വിളിച്ചുവരുത്തി രാത്രിയോടെയാണ് സ്കാൻ ചെയ്തത് സ്കാനിംഗ് റിപ്പോർട്ടിങ്ങിൽ ആണ് കുട്ടിയുടെ തലയോട്ടിയുടെ ഉൾഭാഗത്ത് പൊട്ടൽ ഉള്ളതും തലച്ചോറിൽ രക്തം കട്ടപിടിച്ചതുമായി കണ്ടെത്തിയത്. ഇതോടെ ഗർഭസ്ഥ ശിശുവിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയായിരുന്നു.