13 വർഷങ്ങൾക്ക് ശേഷം ഗ്രീഷ്മയുടെ ബോട്ട് മാതൃക വീണ്ടും വൈറൽ
1012 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതാനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ പ്ലസ് ടു വിദ്യാർഥിനി രൂപകൽപ്പന ചെയ്ത അപകടമില്ലാത്ത ബോട്ടിന്റെ മാതൃക ശ്രദ്ധ നേടുന്നു. മങ്കട പള്ളിപ്പുറം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്ന ഗ്രീഷ്മ ആണ് 13 വർഷങ്ങൾക്കു മുമ്പ് ഇത്തരത്തിൽ ഒരു ബോട്ട് നിർമ്മിച്ചത്. 2009 ൽ സംസ്ഥാനത്തെ നടുക്കിയ തേക്കടി ബോട്ടപകടത്തെ തുടർന്നാണ് ഗ്രീഷ്മ സ്കൂൾ ശാസ്ത്രമേളക്ക് വർക്കിങ് മോഡൽ വിഭാഗത്തിൽ സുരക്ഷിത ബോട്ടിന്റെ നിർമ്മാണം തിരഞ്ഞെടുത്തത്. തേക്കടി ബോട്ടപകടത്തിലും അതിനു മുമ്പുണ്ടായ തട്ടേക്കാട് ബോട്ടപകടത്തിലുമെല്ലാം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇത്തരം അപകടത്തിൽ നിന്ന് എങ്ങനെ രക്ഷനേടാമെന്ന് അന്നത്തെ ആ പ്ലസ്ടുക്കാരി ഗ്രീഷ്മ ഒന്ന് ആഴത്തിലേക്കിറങ്ങി ചിന്തിച്ചത്. തുടർപരീക്ഷണങ്ങളിലാണ് അപകടമില്ലാത്ത ബോട്ട് എന്ന ആശയം 12 വർഷങ്ങൾക്ക് മുമ്പു നടന്ന സ്കൂൾ ശാസ്ത്രമേളയിൽ വർക്കിങ് മോഡൽ വിഭാഗത്തിൽ അവതരിപ്പിച്ചത്. ബോട്ട് മറിയുക, അമിതഭാരത്താൽ വെള്ളത്തിൽ മുങ്ങുക, വേഗതയിൽ സഞ്ചരിച്ച് അപകടം ഉണ്ടാക്കുക എന്നീ സാഹചര്യങ്ങളിലെല്ലാം അപകടം തടയാൻ തന്റെ ഈ മിനിയേച്ചറിന് സാധിക്കും എന്ന് ഗ്രേഷ്മ പറയുന്നു. അന്ന് ഈ മിനിയേച്ചറിന് സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് ആണ് ലഭിച്ചിരുന്നത്. അത് ഒഴിച്ചാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ടുള്ള തുടർ പരിപാടികളൊന്നും ഉണ്ടായില്ല.