വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ
വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ. താനൂർ സ്വദേശി മുഹമ്മദ് റിസ്വാൻ ആണ് പോലീസ് പിടിയിലായത്. ഇയാളെ തിരൂരിൽ വെച്ചാണ് ആർ.പി.എഫ് സംഘം അറസ്റ്റ് ചെയ്തത്. അതേസമയം ട്രെയിനിനെ ലക്ഷ്യം വെച്ചല്ല കല്ലെറിഞ്ഞത് എന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണെന്നുമാണ് പ്രതി മൊഴി നൽകിത്. സംഭവത്തിൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഈ മാസം ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വന്ദേഭാരതിന് കല്ലെറിഞ്ഞതിനും, അക്രമ സാധ്യതയുണ്ടാക്കിയതിനും തിരൂർ ആർ.പി.എഫ് 12 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിനിടെ ട്രെയിൻ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്. കഴിഞ്ഞ ദിവസം, കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറുണ്ടായിരുന്നു.malappuramTimesXP MalayalamUpdated: 23 May 2023, 9:22 pm