ലോറി കയറി മരിച്ച സ്ത്രീ കൊലക്കേസ് പ്രതി
ദിവസങ്ങൾക്ക് മുൻപ്പ് എടപ്പാളിൽ റോഡരികിൽ കിടന്നുറങ്ങുമ്പോൾ ലോറി കയറി മരിച്ച സ്ത്രീ കൊലപാതക കേസിലെ പ്രതിയെന്ന് പോലീസിൻറെ കണ്ടെത്തൽ. തമിഴ്നാട് സ്വദേശിനിയും കടവല്ലൂരിൽ താമസക്കാരിയുമായിരുന്ന ഹംസവല്ലി ആണ് ദിവസങ്ങൾക്ക് മുൻപ് അപകടത്തെ തുടർന്ന് മരിച്ചത്. ഇവരുടെ മൃതദേഹം തിരിച്ചറിയാത്തതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവരുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹംസവല്ലി 2018 ൽ പാവറട്ടിയിൽ നടന്ന കൊലപാതക കേസിലെ മൂന്നു പ്രതികളിൽ ഒരാളാണെന്ന് കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ജാമ്യത്തിലിറങ്ങി വിചാരണ നേരിട്ട് വരുകയായിരുന്നു ഹംസവല്ലി. ഇതിനിടയിലാണ് കഴിഞ്ഞദിവസം എടപ്പാളിൽ റോഡ് അരികിൽ കിടക്കുമ്പോൾ മിനി ലോറി ശരീരത്തിലൂടെ കയറിയിറങ്ങി മരണപ്പെട്ടത്. ഹംസവല്ലിയും ഭർത്താവ് തമിഴ്നാട് സ്വദേശി കിച്ചപ്പള്ളിയും പാവറട്ടിയിലാണ് താമസിച്ചിരുന്നത്. ഇതിനിടയിൽ ഹംസവല്ലി പാർഥിവൻ എന്നാളുമായി പ്രണയത്തിലായി. അതെ സമയം ഹംസവല്ലിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒരാളുമായി വാക്കേറ്റം ഉണ്ടാവുകയും സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ഈ കേസിൽ ഇവരുടെ ഭർത്താവും കാമുകനും ഉൾപ്പെടെ മൂന്നുപേർ പ്രതിയായിരുന്നു.malappuramTimesXP MalayalamUpdated: 14 Apr 2023, 8:56 am