patriotic song: ഒരു വേദിയിൽ എട്ട് ഇന്ത്യൻ ഭാഷകളിൽ ദേശഭക്തിഗാനം ശ്രദ്ധേയമായി വിദ്യാർഥിനികൾ
1080 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒരേ വേദിയിൽ എട്ട് ഇന്ത്യൻ ഭാഷകളിൽ ദേശഭക്തിഗാനം അവതരിപ്പിച്ച് അഭിമാന മുഹൂർത്തം സൃഷ്ടിച്ചിരിക്കുകയാണ് വിദ്യാർഥിനികൾ. കോഴിക്കോട് ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മിടുക്കികളാണ് ചരിത്രത്തിലേക്ക് പാടിക്കയറിയത്. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള 1800 ലേറെ വിദ്യാർഥിനികൾ പങ്കെടുത്ത മെഗാ ദേശഭക്തിഗാനാലാപനത്തിന് ‘ഇന്ത്യ രാഗ് 2023’ എന്നായിരുന്നു പേര്.15 മിനിറ്റ് ദൈർഘ്യമുള്ള അവതരണത്തിൽ കന്നട, സംസ്കൃതം, തമിഴ്, തെലുങ്ക്, ഹിന്ദി, കൊങ്ങിണി, ബംഗാളി, മലയാളം ഭാഷകളാണ് ഉൾക്കൊള്ളിച്ചിരുന്നത്. ഗാനം ആലപിക്കുന്നവരിൽ ഈ ഭാഷക്കാരായ വിദ്യാർഥിനികൾ ഉണ്ടെന്നതും പ്രത്യേകതയായി. ഓഗസ്റ്റ് 14ന് രാവിലെ സ്കൂൾ അങ്കണത്തിലായിരുന്നു 'ഇന്ത്യ രാഗ്' ആലാപനം. സ്കൂളിലെ സംഗീതാധ്യാപികയായ ഡികെ മിനിയാണ് കുട്ടികളെ പരിശീലിപ്പിച്ചത്. രണ്ടാഴ്ചയോളം പരിശീലനത്തിന് വേണ്ടിവന്നു. അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും പൂർണപിന്തുണയുമായി കുട്ടികൾക്കൊപ്പം നിന്നതോടെ പരിപാടി കളർഫുള്ളായി. സംഗീതജ്ഞരായ ഡൊമിനിക് മാർട്ടിൻ (കീബോർഡ്), ശശികൃഷ്ണ (ബേയ്സ് ഗിറ്റാർ), സോമൻ (ലീഡ് ഗിറ്റാർ) പീതാംബരൻ (റിഥം പാഡ്) എന്നിവർ തത്സമയ പശ്ചാത്തല സംഗീതമൊരുക്കി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. മെഗാ ദേശഭക്തിഗാനത്തിന് പിന്നിൽ അണിനിരന്നവരെ അദ്ദേഹം അഭിനന്ദിച്ചു. മിനി ടീച്ചർക്കുള്ള ഉപഹാരവും മന്ത്രി സമ്മാനിച്ചു.