കിടത്തി ചികിത്സ ഇല്ല; ആശുപത്രിയിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം
കോടികൾ മുടക്കി ആശുപത്രി പണിതും ഡോക്ടർമാരും ജീവനക്കാരും ഏറെ ഉണ്ടായിട്ടും കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കുന്നില്ല. നാദാപുരം ഗവ. താലൂക്ക് ആശുപത്രിക്ക് നേരെ ഉയരുന്ന പ്രധാന ആരോപണം ആണ് ഇത്. സത്യാവസ്ഥ എന്തെന്ന് നേരിട്ട് മനസിലാക്കാൻ ആരോഗ്യമന്ത്രി തന്നെ അംഗത്തെത്തി. ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തി. ഇതോടെ ഉയരുന്ന ആരോപണത്തിൽ വാസ്തവം ഉണ്ടെന്ന് കണ്ടെത്തി. വളയം ഗവ. ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന ഉദ്ഘാടന പരിപാടികൾക്കായി വളയത്തേക്കുള്ള യാത്രക്കിടെയാണ് മന്ത്രി വീണ ജോർജ് , ഇ.കെ. വിജയൻ എംഎൽഎ, ഡിഎംഒ എന്നിവർക്കൊപ്പം രാവിലെ ഒമ്പത് മണിയോടെ ആശുപത്രിയിലെത്തിയത്. 100 ലേറെ രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ മന്ത്രി എത്തുമ്പോൾ വെറും മൂന്ന് രോഗികൾ മാത്രമാണ് വാർഡിൽ ഉണ്ടായിരുന്നത്. കുട്ടികളുടെ വാർഡിൽ ഒരാളും സ്ത്രീ വാർഡ് അടച്ചിട്ട നിലയിലുമായിരുന്നു. മലയോര മേഖലയിലെ ആദിവാസി ജന വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ജന വിഭാഗങ്ങളുടെ ഏക ആശ്രയമായ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ദിനംപ്രതി 600 ലേറെ രോഗികൾ ഒപിയിലെത്തുന്ന ആശുപത്രിയിലാണ് ഈ സ്ഥിതി.kozhikodeTimesXP MalayalamUpdated: 28 Apr 2023, 10:51 pm