സ്ത്രീയെന്ന വ്യാജേനെ ചാറ്റ് ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ
സ്ത്രീയെന്ന വ്യാജേനെ ചാറ്റ് ചെയ്ത് യുവാവിൽ നിന്നും പണം തട്ടിയെടുത്തതിൽ പ്രതി പോലീസ് പിടിയിൽ. ആദ്യം സ്ത്രീ എന്ന വ്യാജേനെ യുവാവുമായി ചാറ്റ് ചെയ്യുകയും പിന്നീട് ബന്ധം വളർത്തിയതിനു ശേഷം സ്ത്രീയുടെ ഭർത്താവ് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ചെയ്തത്. ചൊക്ലി ഒളവിലം പള്ളിക്കുനി സ്വദേശി വരയാലിൽ വി.പി. ജംഷീദ് നെയാണ് നാദാപുരം കൺട്രോൾ റൂം സി ഐ ശിവൻ ചോടോത്ത് അറസ്റ്റ് ചെയ്തത്. തില്ലങ്കേരി സ്വദേശിയുടെ മൊബൈൽ നമ്പറിൽ നസീറ എന്ന സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്താണ് ജംഷീദ് ആളെ വലയിലാക്കിയത്. കണ്ണൂർ തില്ലങ്കേരി സ്വദേശിയായ പരാതിക്കാരനെ നിരന്തരം ചാറ്റ് ചെയ്ത് വിശ്വാസ്യത ഉറപ്പ് വരുത്തി. അതിനിടയിൽ ചാറ്റ് ഭർത്താവ് തിരിച്ചറിഞ്ഞെന്ന് പറഞ്ഞ് ജംഷീദ് തില്ലങ്കേരി സ്വദേശിയെ വിളിക്കുകയും ഭാര്യയുമായി ചാറ്റിംഗിലേർ പ്പെട്ടെന്ന് പറഞ്ഞ്പോലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി.തുടർന്ന് മാഹി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വിളിച്ചു വരുത്തി. ഒഴിഞ്ഞ സ്ഥലത്ത് നിന്ന് ഇയാളുടെ 70000 രൂപയും മൊബൈൽ ഫോണും വാങ്ങി, തട്ടിപ്പിനിരയായ തില്ലങ്കേരി സ്വദേശി ചോമ്പാൽ പോലീസിൽ പരാതി നൽകി.kozhikodeTimesXP MalayalamUpdated: 29 Mar 2023, 11:37 pm