Flower Sale in Thirunnakkara: പൂ കച്ചവടത്തിനെത്തിയ വ്യാപാരികൾ പ്രതിസന്ധിയിൽ
1041 views
കോട്ടയം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഓണം വിപണി ലക്ഷ്യമാക്കി നാൽപ്പത് ലക്ഷത്തോളം രൂപ മുടക്കി പുക്കളുമായിയെത്തിയ വ്യാപാരികൾക്ക് തിരിച്ചടി. നഗരസഭയിൽ നിയമാനുസൃതം പണമടച്ച് വ്യാപാരം നടത്താൻ എത്തിയ വ്യാപാരികളാണ് അധികൃതരുടെ അനാസ്ഥയ്ക്കൊപ്പം കുടുങ്ങിയത്. നഗരസഭ ബലക്ഷയമാണെന്ന് കണ്ടെത്തി പൊളിക്കാൻ തീരുമാനിച്ചിരിക്കുന്ന തിരുനക്കരയിലെ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലായാണ് വ്യാപാരികൾ പൂക്കളുമായി കച്ചവടം ആരംഭിച്ചത്. ഓണത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇവർ ഇവിടെ സ്ഥലം പിടിച്ച് കച്ചവടവും തുടങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാജധാനി ഹോട്ടലിൽ നിന്നും കോൺക്രീറ്റ് ബീം തെറിച്ചുവീണ് യുവാവ് മരിച്ചതോടെയാണ് പൂ വ്യാപാരികൾക്ക് പ്രതിസന്ധി ആരംഭിച്ചത്. തിരുനക്കര മുനിസിപ്പൽ ഷോപ്പിങ് കോംപ്ളക്സിന് മുന്നിൽ ഇരിക്കുന്ന വ്യാപാരികളോട് ഇവിടെ നിന്നും ഒഴിയണമെന്ന് പോലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബലക്ഷയമുള്ള തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽ നിന്നും വ്യാപാരികളുടെ ഒഴിയാൻ ആവശ്യപ്പെടുന്നത് എന്നായിരുന്നു പോലീസിന്റെ വാദം. നാൽപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പൂക്കച്ചവടത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ ടൺ കണക്കിന് പൂക്കളാണ് ഇവർ നിലവിൽ സുക്ഷിച്ചിരിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും ഓണാഘോഷം നടക്കുന്ന ഇന്നും നാളെയും മറ്റന്നാളും ആണ് പൂവിപണി കൂടുതൽ സജീവമാവുക എന്ന് വ്യാപാരികൾ പറയുന്നു. ഈ മൂന്ന് ദിവസം എങ്കിലും വ്യാപാരം നടത്താൻ അനുവദിക്കണമെന്നും , എങ്കിൽ മാത്രമേ തങ്ങൾക്ക് മുടക്കുമുതൽ എങ്കിലും തിരികെ പിടിക്കാൻ സാധിക്കുകയുള്ളുവെന്നും വ്യാപാരികൾ പറഞ്ഞു.