കമലാക്ഷിയമ്മയുടെ കുടുംബത്തിന് ശോശാമ്മയുടെ മൃതദേഹം നൽകി; ആശുപത്രിയിൽ പ്രതിഷേധം
1013 views
കോട്ടയം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം മാറിനൽകിയ സംഭവം പരിഹരിച്ച് വീട്ടുകാർ. ആളുമാറി സംസ്കരിച്ച വീട്ടമ്മയുടെ മൃതദേഹത്തിന്റെ ചിതാഭസ്മം വിട്ടുനൽകിയാണ് പ്രശ്നം പരിഹരിച്ചത്. കാഞ്ഞിരപ്പള്ളിയിലെ മേരി ക്വീൻസ് ആശുപത്രിയിൽ നിന്ന് കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മയുടെ മൃതദേഹമാണ് മാറിനൽകിയത്. മാറിക്കൊണ്ടുപോയ ശോശാമ്മയുടെ മൃതദേഹം സംസ്കരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. തുടർന്ന് രാവിലെ ആശുപത്രിയിലെത്തിയ ബന്ധുക്കൾ പ്രതിഷേധിച്ചു.ആശുപത്രിയിൽ ചികിത്സയിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് ശോശാമ്മ മരിച്ചത്. തുടർന്ന് ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. ശോശാമ്മയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അതേ സമയം ചിറക്കടവ് സ്വദേശിനിയായ കമലാക്ഷിയമ്മയുടെ മൃതദേഹവും ഇവിടെ സൂക്ഷിച്ചിരുന്നു. ന്ന് രാവിലെ ശോശാമ്മയുടെ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങിയപ്പോഴാണ് അവരുടേതല്ലെന്നും ചിറക്കടവ് സ്വദേശിനിയുടെതാണെന്നും തിരിച്ചറിഞ്ഞത്. ഇതോടെ ആശുപത്രിയിൽ പ്രതിഷേധമുയർന്നു. ചിറക്കടവ് സ്വദേശിനിയുടെ മൃതദേഹത്തിന് പകരം ശോശാമ്മയുടെ മൃതദേഹം കൈമാറിപ്പോകുകയായിരുന്നുവെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ചിറക്കടവ് സ്വദേശിനിയുടെ മൃതദേഹമാണെന്ന ധാരണയിൽ അവർ സംസ്കരിക്കുകയും ചെയ്തു. മൃതദേഹം മാറി നൽകിയുള്ള ഗുരുതരമായ വീഴ്ച എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രതിഷേധമുയർന്നതോടെ പോലീസ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ശോശാമ്മയുടെ സംസ്കരിച്ച മൃതദേഹത്തിൻ്റെ ചിതാഭസ്മം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കമലാക്ഷിയമ്മയുടെ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെന്നും അവർ മൃതദേഹം ഏറ്റുവാങ്ങുമ്പോൾ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്നും ശോശാമ്മയുടെ കുടുംബം പറഞ്ഞു.