ഉടമയ്ക്കെതിരെ നൂറിലധികം പരാതി | Kecheri Finance | ED |
കേച്ചേരി ഫിനാൻസിന്റെ ഓഫീസിൽ പരിശോധന നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 300 കോടിയിൽ അധികം രൂപയുടെ തട്ടിപ്പാണ് ഫിനാൻസ് കമ്പനിക്കെതിരെയുള്ളത്. കൊല്ലം ജില്ലയിലെ പുനലൂരിലുള്ള ഹെഡ് ഓഫീസിൽ ആണ് ഇഡി പരിശോധന നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്ക് ശേഷം ഓഫീസിൽ ഉണ്ടായിരുന്ന രേഖകൾ ഇഡി സംഘം മാറ്റി. പോലീസിന്റെ സുരക്ഷയോടെയാണ് പരിശോധന നടത്തിയത്. 240 കോടിയോളം രൂപ നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച ശേഷം പണം തിരികെ നൽകാൻ തയ്യാറാകാതെ വന്നതോടെയാണ് കേച്ചേരി ഫിനാൻസിന്റെ ഉടമയായ വേണുഗോപാൽ പിടിയിലാകുന്നത്. നൂറിലധികം പരാതികളാണ് വിവിധ ശാഖകളിലെ നിക്ഷേപകരുടെതായി ഇയാൾക്കെതിരെ ഉള്ളത്. ഫിനാൻസ് തട്ടിപ്പിലെ കൂട്ട് പ്രതികളെ പറ്റിയും അന്വേഷിച്ചു വരികയാണ്. വേണുഗോപാലിന്റെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തി. ഇടപാടുകാരുടെ മൊഴിക്കൊപ്പം ജീവനക്കാരുടെയും മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.kollamTimesXP MalayalamUpdated: 14 May 2023, 11:18 pm