ഒൻപതാം ക്ലാസുകാരനെ മോഷ്ടാവാക്കി സൂപ്പർമാർകെറ്റ്
മോഷണക്കുറ്റം ആരോപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. കൊല്ലം ചിതറയിൽ ആണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ ആണ് പ്രചരിപ്പിച്ചത്. അതേസമയം വിദ്യാർത്ഥിയേയും ബന്ധുക്കളേയും രാത്രി മണിക്കൂറുകളോളം തടഞ്ഞുവെച്ച് അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. സൂപ്പർ മാർക്കറ്റ് ജീവനക്കാർക്കെതിരെയാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാർത്ഥി ബന്ധുവിനൊപ്പം ചിതറയിലെ സൂപ്പർ മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങിയത്. രാത്രി ഏഴു മണിയോടെ വിദ്യാർത്ഥിയുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയുടെ മൊബൈൽ മോഷ്ടിച്ചവർ എന്ന തലക്കെട്ടോടെയായിരുന്നു ദൃശ്യങ്ങൾ. സമീപത്തെ ഉത്സവത്തിനെത്തിയ വിദ്യാർത്ഥിയേയും ബന്ധുവിനേയും കണ്ടപ്പോൾ സൂപ്പർമാർക്കറ്റ് ജീവനക്കാരി തടഞ്ഞു നിർത്തി. രാത്രി 8 മണി മുതൽ 12 മണി വരെ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുനിർത്തിയതും പരസ്യ വിചാരണ നടത്തിയതായും കുട്ടിയുടെ മാതാവ് പറഞ്ഞു.kollamTimesXP MalayalamUpdated: 1 Apr 2023, 3:03 pm