ഉത്സവപ്പറമ്പിലെ സ്ഥിരം അക്രമി പോലീസ് പ്രതി പിടിയിൽ
ഉത്സവപ്പറമ്പിൽ വളണ്ടിയറുടെ കൈ അടിച്ചൊടിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. ചാത്തന്നൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഗാനമേള അലങ്കോലപ്പെടുത്തുകയും ഇത് തടയാൻ വന്ന വളണ്ടിയറുടെ കൈ അടിച്ചൊടിക്കുകയും ചെയ്ത ആദിച്ചനല്ലൂർ പ്ലാക്കാട് രാജേഷ് ഭവനിൽ അരുൺ ആണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. ഈ മാസം 12 ന് രാത്രി 10 മണിക്ക് ഇത്തിക്കര മാടൻനട ക്ഷേത്രത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗാനമേളയ്ക്കിടെ അരുൺ സ്റ്റേജിൽ കയറി ഡാൻസ് കളിച്ചു. ഇത് തടയാൻ ശ്രമിച്ച ക്ഷേത്ര വളണ്ടിയർ റെൻസിനെ സംഘം ചേർന്ന് ആക്രമിച്ചു. റെൻസിൻ്റെ കൈ അടിച്ചൊടിച്ചു. തലയ്ക്കും ഗുരുതര പരിക്കേൽപ്പിച്ചു. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. വ്യാഴാഴ്ച ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ നടന്ന ഉത്സവം കാണാൻ പ്രധാന പ്രതിയായ അരുൺ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം ഇയാളെ അറസ്റ്റു ചെയ്തത്. ചാത്തന്നൂർ എസ്എച്ച്ഒ വി ശിവകുമാറിന്റെ നിർദ്ദേശാനുസരണം എസ്ഐമാരായ ആശ വി രേഖ, ബിജു, എസ്സിപിഒമാരായ ദിനോഷ്, കണ്ണൻ, അനിൽ കുമാർ, പ്രശാന്ത്, എച്ച് ജി സോമൻ പിള്ള എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.kollamTimesXP MalayalamUpdated: 31 Mar 2023, 5:55 pm