Foreclosure: ജപ്തി ഭീഷണി നേരിട്ട് മുത്തശ്ശിയും പേരക്കുട്ടികളും
കൊല്ലം കടയ്ക്കൽ മേവനക്കോണം സ്വദേശി ലതയും പേരക്കുട്ടികളും ഇപ്പോൾ കഴിയുന്നത് ബാങ്കുകാർ വീട് ജപ്തി ചെയ്ത കൊണ്ട് പോകുമോ എന്ന ഭയത്തിലാണ് .ഒന്നര വർഷം മുൻപ് ഭർത്താവ് ഭാര്യയെ മകന്റെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയിരുന്നു . ഇപ്പോഴിതാ ഇവരുടെ മക്കൾ താമസിച്ചു വരുന്ന വീടും ജപ്തി ഭീഷണിയിൽ. കടയ്ക്കൽ മേവനക്കോണം സ്വദേശി ജിൻസിയാണ് ഭർത്താവ് ദീപുവിന്റെ കൊലക്കത്തിക്ക് ഇരയായത്. അമ്മ ജിൻസി കൊല്ലപ്പെട്ടതോടെ വീട് നിർമിക്കാൻ എടുത്ത ബാങ്ക് ലോണിന്റെ ഗഡുക്കൾ മുടങ്ങി. പലിശയും കൂട്ട് പലീശയും ചേർത്ത് ലോൺ ഇപ്പോൾ വൻ തുകയിലേയ്ക്ക് മാറിരിക്കുകയാണ്. കൊല്ലപ്പെട്ട ജിൻസിയുടെ വൃദ്ധ മാതാവിന്റെ സംരക്ഷണയിലാണ് പത്തു വയസുള്ള ധീരജും ആറു വയസ്സുള്ള ദിയയും. ഭാര്യയയോടുള്ള സംശയമാണ് കൊലയ്ക്ക് കാരണം. കൊല്ലത്തെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന ജിൻസിയെ ഭർത്താവ് ദീപുവിന് സംശയമായിരുന്നു. ഇതിന്റെ പേരിൽ പലതവണ ജിൻസിയെ ദീപു കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് ജിൻസിയുടെ മാതാവ് ലത പറയുന്നു. മദ്യപാനിയായ ദീപു സ്ഥിരമായി വീട്ടിലെത്തി പ്രശ്നമാക്കിയിരുന്നു . ഇതിനിടെയാണ് ജീൻസിയുടെയും അമ്മ ലതയുടെയും പേരിലുളള വസ്തു പണയം വെച്ച് 7 ലക്ഷം രൂപ ലോണെടുത്ത് സുരക്ഷിതമായ ഒരു വീട് ജിൻസി മക്കൾക്ക് നിർമ്മിച്ചത്. ഇപ്പോൾ ഈ രണ്ടു കുഞ്ഞുങ്ങളും മുത്തശ്ശി ലതയും താമസിച്ചുവരുന്ന ഈ വീടിന്റെ ലോൺ അടയ്ക്കാൻ കഴിയാതായതോടെ വീട് ബാങ്ക് കൊണ്ട് പോകുമോ എന്ന ഭയത്തിലാണ് കൊലപ്പെട്ട ജിൻസിയുടെ രണ്ട് മക്കളും മുത്തശ്ശിയും താൻ കൂലിപ്പണിക്ക് പോയി കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ് ലത രണ്ട് കുട്ടികളെയും പഠിപ്പിക്കുന്നത്. ഇതിനിടയിൽ ബാങ്ക് ലോൺ അടയ്ക്കാൻ ശ്രമിച്ചുവെങ്കിലും അതിന് തനിയ്ക്ക് കഴിയുന്നില്ലന്നും ലത പറഞ്ഞു. 7 ലക്ഷം രൂപയാണ് വീട് വെയ്ക്കാൻ ജിൻസി ലോണെടുത്തത്. പലിശ ഉൾപ്പടെ 8 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ട് 6 മാസം മുമ്പ് ബാങ്കിൽ നിന്നും ലതയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു . കൊട്ടാരക്കര പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ കടയ്ക്കൽ ശാഖയിൽ നിന്നാണ് ജിൻസി കൊല്ലപെടുന്നതിന് മുമ്പ് വീട് നിർമ്മാണത്തിനായി ലോൺ എടുത്തത്. ജിൻസിയുടെ പിതാവും വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു .. വാർദ്ധക്യ സഹജമായ അസുഖങ്ങൾക്കിടയിലും ഇനി എന്ത് എന്ന ചോദ്യത്തിനു മുന്നിൽ ഉത്തരം നല്കാൻ കഴിയാത്ത അവസ്ഥയിലാണ് ലതയും പേരക്കുട്ടികളുംkollamTimesXP MalayalamUpdated: 12 Aug 2023, 8:02 pm