ചെമ്പരത്തി വരിക്ക പ്ലാവിൻ തൈകൾ വിതരണത്തിന് എത്തിത്തുടങ്ങി | jackfruit
1067 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചക്കപ്രേമികളുടെ പ്രിയപ്പെട്ട ഇനമാണ് ചെമ്പരത്തി വരിക്ക. ചെമ്പരത്തി വരിക്ക എന്ന് വിളിക്കുന്ന സിന്ദൂർ എന്ന നാടൻ ചക്ക ഇനം ഇന്ന് നിലനിൽക്കുന്നത് കേരള അഗ്രികൾച്ചറൽ സർവകലാശാലയുടെ ഭാഗമായ സദാനന്ദപുരത്തെ കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ തണലിലാണ്. പുരയിടതോട്ടങ്ങളുടെ ഗവേഷണം ലക്ഷ്യമിട്ട് കൊട്ടാരക്കര സദാനന്ദപുരത്ത് ഗവേഷണ കേന്ദ്രം സ്ഥാപിച്ചത് 1986ലാണ്. 1996ൽ പേരയം സ്വദേശി രാജു ആന്റണിയുടെ വീട്ടിലെ ചെമ്പരത്തി വരിക്കയുടെ പ്ലാവ് ശ്രദ്ധയിൽപ്പെട്ടതോടെ ഈ പ്ലാവ് ഗവേഷണ വിഷയമായി. ഗ്രാഫ്റ്റ് ചെയ്ത് തൈകൾ വളർത്തിയെടുത്തു. സ്റ്റേറ്റ് വെറൈറ്റി റിലീസ് കമ്മിറ്റി 2014ൽ ചക്കയ്ക്ക് അപ്രൂവൽ നൽകി. വിപണിയിലേക്കു പ്ലാവിൻ തൈകൾ വിതരണത്തിന് എത്തിത്തുടങ്ങിയിട്ടുണ്ട്. ഇവിടെ നിന്ന് ഓരോ വർഷവും 1500–2000 ഗ്രാഫ്റ്റ് തൈകളാണ് വിതരണം ചെയ്യുന്നത്.