വിജിലൻസ് റെയ്ഡ്; ആർടി ഓഫീസിൽ നിന്ന് പിടിച്ചെടുത്തത് 56520 രൂപ
1006 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസബ് ആർടി ഓഫീസിൽ വിജിലൻസ് റെയ്ഡ്. കാഞ്ഞങ്ങാട് ഓഫിസിൽ ആണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. ഡിവൈഎസ്പി കെവി വേണുഗോപാലും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ 56520 രൂപ ഏജന്റിന്റെ കയ്യിൽ നിന്നും പിടികൂടി. ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നതിന് വിവിധ ഏജന്റുമാരിൽ നിന്നും, ഡ്രൈവിംഗ് സ്കൂളുകാരിൽ നിന്നും പിരിച്ചെടുത്ത പണമാണ് ഏജന്റ് രാജാകൃഷ്ണനിൽ നിന്ന് വിജിലൻസ് കണ്ടെത്തിയത്. വ്യാഴാഴ്ച വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകുന്നതിനായുള്ള കൈക്കൂലിപ്പണമാണ് പിടിച്ചെടുത്തതെന്ന് ഡിവൈഎസ്പി കെ വി വേണുഗോപാൽ പറഞ്ഞു. ഏജന്റായ രാജാകൃഷ്ണനെയാണ് ഫിറ്റ്നസ് കൈക്കൂലി പിരിക്കുന്നതിന് നിയോഗിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. പിരിച്ചെടുക്കേണ്ട പണത്തിന്റെ കണക്ക് എഎംവിഐ വാട്സ് ആപിൽ രാജാകൃഷണന്റെ ഫോണിലേക്ക് അയച്ചു കൊടുത്തിരുന്നു. ഇതനുസരിച്ച് പിരിച്ചെടുത്ത് കണക്ക് വെള്ളപേപറിൽ എഴുതി വെച്ചതും ഏജന്റിന്റെ കൈവശം കണ്ടെടുത്തു. ഏജന്റിന്റെ ഫോൺ പരിശോധിച്ചതോടെ എഎംവിഐമാരായ സാജു, ശാഹിൽ കെ രാജ്, സുധീഷ് എന്നിവർ നിരന്തരം ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ബന്ധപ്പെട്ടതായി കണ്ടെത്തി.