യൗവനം തോൽക്കുന്ന ആലാപന മാധുര്യം
പ്രായം 90 ൽ എത്തിനിൽക്കുമ്പോഴും ആലാപന മാധുര്യത്തിൽ തെല്ലും മങ്ങലേറ്റിട്ടില്ല. വാർദ്ധക്യത്തിന്റെ അവശത കാരണം കിടപ്പിലായിട്ടും കാസർകോട് ഉദിനൂരിലെ ലക്ഷ്മി അമ്മ ഇന്നും ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. ശുദ്ധമായ സ്വരത്തിൽ ഇവർ പാടുമ്പോൾ കേട്ടിരിക്കുന്നവർ പോലും അറിയാതെ കണ്ണടച്ചു പോകും. എത്രയോ വർഷം മുമ്പ് കേട്ടു പഠിച്ചതിന്റെ ഓർമ്മയിലാണ് ശബ്ദം ഇടറാതെ ഈണം മാറാതെ പാടി തീർക്കുന്നത്. ശാസ്ത്രീയമായി പഠിച്ചിട്ടില്ല, പക്ഷെ അതൊന്നും ലക്ഷ്മിയമ്മയെ പിന്നോട്ടുവലിച്ചില്ല. ചെറുപ്പത്തിൽ മാതാവ് പാടുന്നത് കേട്ടും പിന്നീട് റേഡിയോയിൽ നിന്ന് കേട്ടുമാണ് സിനിമ പാട്ടുകൾ ഹൃദ്യസ്ഥമാക്കിയതെന്നു ലക്ഷ്മി അമ്മ പറയുന്നു. വിവാഹശേഷം തോറ്റംപാട്ടിലൂടെയും കണ്ണേറ് പാട്ടിലൂടെയുമാണ് ലക്ഷ്മി അമ്മയുടെ സ്വരം ആസ്വാദക ലോകമറിഞ്ഞിരുന്നത്. നാടോടി ഭാവനയുടെയും ആലാപന ഭേദത്തിന്റെയും മികച്ച ശബ്ദ സാക്ഷ്യമായ കണ്ണേറ് പാട്ട് രംഗത്തെ അവസാന കണ്ണികളിൽ ഒരാളാണ് ഇവർ. കുരുത്തോല ചമയം തയ്യാറാക്കുന്നതിൽ അഗ്രഗണ്യയായ ലക്ഷ്മി അമ്മയ്ക്ക് ഗുരുപൂജ അവാർഡും തേടി എത്തിയിട്ടുണ്ട്.പ്രസവം എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റും ഇല്ലാത്ത കാലത്ത് ഡോക്ടറെ വെല്ലുന്ന മറ്റൊരു വയറ്റാട്ടി വേറെയുണ്ടായിരുന്നില്ല.kasaragodTimesXP MalayalamUpdated: 11 May 2023, 8:05 pm