കാസർകോടൻ പുകയില കൃഷി പ്രതിസന്ധിയിൽ
1034 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകാസർകോടൻ പുകയില കൃഷി പ്രതിസന്ധിയിൽ. ഒരു കാലത്ത് ലോക കാർഷിക ഭൂപടത്തിൽ ഇടം നേടിയ പുകയിലായാണ് ഇന്ന് കടുത്ത അവഗണന നേരിടുന്നത്. ചപ്പ് എന്ന് കാസർകോട്ടുകാർ വിളിക്കുന്ന പുകയില കൃഷി ചെയ്യുന്ന കേരളത്തിലെ ഒരേയൊരു ജില്ലയിൽ കാസർകോട്. പുകയില ഉൽപ്പന്നങ്ങൾക്കെതിരെയുള്ള വ്യാപകമായ ബോധവൽക്കരണവും പുതുതലമുറ കൃഷിയിൽ നിന്ന് മുഖം തിരിച്ചതും കൃഷി ശോഷിക്കാനുള്ള പ്രധാന കാരണമായി എന്നാണ് കർഷകർ പറയുന്നത്. ഇടനിലക്കാരുടെ ചൂഷണവും സർക്കാരിൽ നിന്നും ഒരു ആനുകൂല്യവും ലഭിക്കാത്തതും കർഷകർക്ക് തിരിച്ചടിയായെന്നു ഈ മേഖലയിലുള്ളവർ പറയുന്നു. കാസർകോട് ജില്ലയിലെ പള്ളിക്കര, ഉദുമ, അജാനൂർ, പുല്ലൂർ , പെരിയ തുടങ്ങിയ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് ഒരുകാലത്ത് വ്യാപകമായ പുകയില കൃഷി ഉണ്ടായിരുന്നത്. അതേസമയം തെക്കൻ കേരളത്തിൽ നിന്നുള്ള ട്രെയിൻ യാത്രക്കാർക്ക് പച്ച പുതച്ച ഈ വയലുകൾ മനസ്സുഖം പകരുന്ന കാഴ്ചയായിരുന്നു. പതിനേഴാം നൂറ്റാണ്ടിലാണ് കാസർകോട് ജില്ലയിൽ പുകയില കൃഷി ആരംഭിച്ചതെന്നു പറയപ്പെടുന്നു. മറ്റു കാർഷിക ഉൽപ്പന്നങ്ങൾക്ക് ലഭിച്ചിരുന്ന വിലയേക്കാൾ 10 ഇരട്ടി കൂടുതലാണ് പുകയിലേക്കു ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി പുകയില വാണിജ്യത്തിന്റെ കുത്തക ഏറ്റെടുത്തതായി ചരിത്രം പറയുന്നു. സെപ്റ്റംബർ നവംബർ മാസങ്ങളിലാണ് ഇവിടെ പുകയില കൃഷി ആരംഭിക്കുന്നത്.