അതിർത്തി കടന്ന് എരിക്കുളത്തിന്റെ മൺപാത്ര പെരുമ
1012 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവീണ്ടുമൊരു വിഷുക്കാലം കൂടി എത്തിയതോടെ കണിച്ചട്ടികൾ നിർമ്മിക്കുകയാണ് എരിക്കുളം ഗ്രാമത്തിലെ പരമ്പരാഗത മൺപാത്രങ്ങൾ നിർമ്മിക്കുന്നവർ. കാസർകോട് ജില്ലയിലെ എരിക്കുളം ഗ്രാമം മൺപാത്ര നിർമ്മാണത്തിൽ പേര് കേട്ട ഗ്രാമമാണ്. പരമ്പരാഗത രീതിയിൽ ചുട്ടെടുക്കുന്ന കാലങ്ങൾക്കായി നിരവധി ആവശ്യക്കാരാണ് എരിക്കുളം ഗ്രാമത്തിലേക്ക് എത്തുന്നത്. സ്ത്രീ - പുരുഷ ഭേദമന്യേ ഇവിടെ എല്ലാവരും മൺചട്ടികൾ നിർമ്മിക്കും. വിഷുക്കാലത്ത് ഇവർ നിർമ്മിക്കുന്ന കണിച്ചട്ടികൾക്കും വലിയ ഡിമാൻഡ് ഉണ്ട്. എന്നാൽ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് ഇവരെ ബുദ്ധിമുട്ടിലാഴ്ത്തുന്നുണ്ട്. പുതു തലമുറ മൺപാത്ര നിർമ്മാണത്തിൽ സജീവമാകാത്തതും ഈ മേഖലയ്ക്ക് തിരിച്ചടിയാകുന്നു എന്നാണ് ഇവിടെയുള്ളവർ പറയുന്നത്. വിഷുക്കാലം കഴിഞ്ഞാൽ പിന്നെ ഓണമാണ് ഇവിടെ ഏറ്റവും കൂടുതൽ മൺ പാത്രം വിൽപ്പന നടക്കുന്ന സമയം. ശേഷം പാലക്കുന്നിലെ ഉത്സവമാണ് മികച്ച അവസരം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നൊക്കെ മൺ കലങ്ങൾ ധാരാളമായി കേരളത്തിലേക്ക് എത്തുന്നുണ്ടെങ്കിലും എരിക്കുളംകാരെ അതൊന്നും ബാധിക്കുന്നില്ല. ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ ടൂറിസം പദ്ധതിയിൽ ക്രാഫ്റ്റ് വിഭാഗത്തിൽ എരിക്കുളത്തെ ഉൾപ്പെടുത്തിയിരിക്കുകയാണ്. എരിക്കുളത്തിന് ഏറെ ഗുണങ്ങളുണ്ടാകുന്ന പദ്ധതിയാണ് ഇതെന്നാണ് സൂചന. എന്തായാലും ഈ പദ്ധതി കൂടി യാഥാർത്ഥ്യമായാൽ കേരളത്തിലെ മൺപാത്ര നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രമായി എരിക്കുളം ഗ്രാമം മാറും എന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.