ശിലാ കാലഘട്ടത്തിലെ ചെങ്കല്ലറകൾ
1028 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമഹാശിലാ കാലഘട്ടത്തിലെ ചെങ്കല്ലറകൾ അഥവാ മുനിയറകൾ കാസർകോട് ജില്ലയിലെ വിവിധ ഇടങ്ങളിൽ കാണുന്ന ഒന്നാണ്. ശിലായുഗത്തിനു ശേഷം ഇരുമ്പിന്റെ ഉപയോഗം ആരംഭിക്കപ്പെട്ട കാലത്ത് ജീവിച്ചിരുന്നവരുടെ സംസ്കാരത്തിന്റെ അടയാളമായ ചെങ്കല്ലറകളെ ആരും ആരാധിക്കാറില്ല എങ്കിലും മുനിയറയെ നിത്യ ദീപം കൊളുത്തി സംരക്ഷിക്കുകയാണ് കാസർകോട്ടെ ഒരു ക്ഷേത്ര കമ്മിറ്റി. നീലേശ്വരം ബങ്കളം രക്തതേശ്വരി ക്ഷേത്രവളപ്പിലെ ചെങ്കല്ലറയിലാണ് കഴിഞ്ഞ അഞ്ചുവർഷമായി നിത്യ വിളക്ക് കത്തിച്ച് ആരാധിച്ചു വരുന്നത്. മറ്റു ചെങ്കല്ലറകളിൽ നിന്നും വ്യത്യസ്തമായി നടുഭാഗത്ത് തൂണോടുകൂടിയതാണ് ബങ്കളത്തു കാണുന്ന ചെങ്കല്ലറ. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിന്റെ നവീകരണ സമയത്താണ് വ്യത്യസ്തമായ ഈ ചെങ്കല്ലറ ശ്രദ്ധിക്കപ്പെട്ടത്. ക്ഷേത്രവുമായി ബന്ധപ്പെട്ട ബ്രാഹ്മണ ശ്രേഷ്ഠൻ താമസിച്ചിരുന്നു എന്ന വിശ്വാസത്തിൻ്റെ ഭാഗമായാണ് നിത്യവിളക്ക് വയ്ക്കാൻ ആരംഭിച്ചത്. മൂന്നു തട്ടുകളുള്ള കവാടത്തിൽ കുത്തിയുറപ്പിച്ച കുത്തുവിളക്കിലാണ് എല്ലാദിവസവും സന്ധ്യ സമയം വിളക്ക് വയ്ക്കുന്നത്.