ഒറ്റക്കാലിൽ 700 ഓളം വേദികളിൽ നൃത്തം ചെയ്ത വിസ്മയ
ഒറ്റക്കാലിൽ 700 ഓളം വേദികളിൽ നൃത്തം ചെയ്ത വിസ്മയ ഇന്ന് ഏവർക്കും ഒരു പ്രചോദനമാണ്. അവസാന വർഷ ആയുർവേദ കോളജ് വിദ്യാർഥിയാണ് വിസ്മയ. അടുത്ത വർഷം ഹൗസ് സർജൻ പൂർത്തിയാക്കി ഡോക്ടറാവും. കണ്ണൂർ തളിപ്പറമ്പ് പട്ടുവം വെളിച്ചാങ്കീലിലെ വിസ്മയ അറിയപ്പെട്ടത് നർത്തകിയായിട്ടാണ്. നാലാം വയസിൽ കൂട്ടുകാർക്കൊപ്പം നൃത്തം ചെയ്യാൻ പോയെങ്കിലും കാലുകൾ കൊണ്ട് കളിക്കുന്നതാണ് നൃത്തം. അതുകൊണ്ട് കുട്ടിയെ പഠിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് നൃത്താധ്യാപകർ മടക്കി അയച്ചു. എന്നാൽ തന്റെ ആഗ്രഹം അവിടെ ഉപേക്ഷിക്കാൻ വിസ്മയ തയ്യാറായിരുന്നില്ല.. തന്റെ പരിമിതികളെ മാറ്റിനിർത്തി വിസ്മയ നൃത്തം അഭ്യസിച്ചു തുടങ്ങി. വിസ്മയക്കൊപ്പം പെയിന്റിങ് തൊഴിലാളിയായ മനോഹരനും ഭാര്യ ദീപയും മകൾക്ക് നൽകിയ പിന്തുണ ചെറുതായിരുന്നില്ല. പിന്നീട് പൊയ്ക്കാലിൽ തുടങ്ങിയ അഭ്യാസം 18 വയസ് പൂർത്തിയാക്കിയതോടെ വിസ്മയ കീഴടക്കിയത് 500 ഓളം വേദികൾ ആണ്. പിന്നെയും നിരവധി സ്റ്റേജുകളിൽ നിറഞ്ഞാടി. ഇന്ന് ഇരുപത്തിയൊന്നു വയസിൽ എത്തി നിൽക്കുമ്പോൾ വിസ്മയ കൃത്രിമക്കാലിലും പിന്നെ ഒറ്റക്കാലിലും നൃത്ത വിസ്മയമായി നിറഞ്ഞത് എഴുന്നോറോളം വേദികളിൽ.kannurTimesXP MalayalamUpdated: 29 Apr 2023, 7:27 pm