എഐ ക്യാമറ വിവാദം; ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് വിഡി സതീശൻ
എഐ ക്യാമറ കരാറിലൂടെ സംസ്ഥാനത്തെ പൊതു ഖജനാവിന് യാതൊരു നഷ്ടവുമില്ലെന്ന് തെളിയിച്ചാൽ താൻ പരസ്യമായി മാപ്പു പറയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എസ്ആർഐടി കമ്പനി തനിക്ക് അയച്ച വക്കിൽ നോട്ടീസിന് കൃത്യമായി മറുപടി അയച്ചിട്ടുണ്ടെന്നും വി ഡി സതീശൻ കണ്ണൂർ ഡിസിസി ഓഫിസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെയും രമേശ് ചെന്നിത്തലയെയും വക്കീൽ നോട്ടീസയച്ച് ഭീഷണിപ്പെടുത്തുകയാണെന്നും ഇതുകൊണ്ട് പരാതി ഒരിക്കലും പിൻവലിക്കില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. 50 കോടി രൂപ കൊണ്ട് ഒറ്റയ്ക്ക് തീരേണ്ട പദ്ധതിയുടെ ടെണ്ടർ 151 കോടിയായി ഉയർത്തുകയായിരുന്നു. ടെണ്ടറിൽ പറയുന്ന ഒരു യോഗ്യതയും ഈ കമ്പനികൾക്കില്ല, എല്ലാത്തിനും ഉപകരാർ നൽകി എസ്ആർഐടി നോക്കു കൂലി വാങ്ങി മാറി നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.kannurTimesXP MalayalamUpdated: 16 May 2023, 4:50 pm