മക്കളെ കൊലപ്പെടുത്തി; അമ്മയും രണ്ടാം ഭർത്താവും തൂങ്ങി മരിച്ചു
കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ചെറുപുഴയിലെ പാടിയോട്ടുചാൽ ഗ്രാമം ഇന്ന് ഉണർന്നത് ആരെയും ഞെട്ടിക്കുന്ന ദുരന്ത വാർത്ത കേട്ടാണ്. മൂന്ന് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും രണ്ടാം ഭർത്താവും തൂങ്ങി മരിച്ച സംഭവം ഇപ്പോഴും പ്രദേശവാസികൾക്ക് വിശ്വസിക്കാനായിട്ടില്ല. ഒന്നിച്ചു ജോലി ചെയ്തിരുന്ന നിർമ്മാണ തൊഴിലാളികളായ യുവാവും യുവതിയും ജീവനൊടുക്കിയത് പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതിനു ശേഷമാണ്. സംഭവം നടന്ന ബുധനാഴ്ച്ച പുലർച്ചെ ചെറുവത്തൂർ നകുടിയിൽ ശ്രീജ ചെറുപുഴ പോലീസ് സ്റ്റേഷനിൽ വിളിച്ച് ഞങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുമെന്ന് വിളിച്ചു പറഞ്ഞിരുന്നു. വിവരം അറിഞ്ഞതിനു പിന്നാലെ പോലീസ് ഇവരുടെ വീട്ടിൽ എത്തിയെങ്കിലും 5 പേരും മരിച്ചിരുന്നു. പോലീസ് കതക് തകർത്ത് അകന്നു കടന്നപ്പോഴാണ് അയൽവാസികൾ വിവരമറിഞ്ഞത്. ശ്രീജയും ഷാജിയും ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ശ്രീജയുടെ ആദ്യ ഭർത്താവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച പ്രശ്നങ്ങളായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മക്കളെ കൊലപ്പെടുത്തി കെട്ടിതൂക്കിയ ശേഷം ദമ്പതികൾ തുങ്ങി മരിക്കുകയായിരുന്നു. മൂത്ത കുട്ടി സൂരജ് സെൻട്രൽ ഹാളിലും ഇളയ രണ്ടു കുട്ടികൾ സ്റ്റെയർ കേസിലും ഷാജിയും ശ്രീജയും കിടപ്പുമുറിയിലുമാണ് തൂങ്ങി നിന്നിരുന്നത്.kannurTimesXP MalayalamUpdated: 24 May 2023, 8:01 pm