നഗരത്തിലെ തണല്മരങ്ങളില് കൂടുകൂട്ടി കുളക്കൊക്കുകൾ
1069 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകണ്ണൂരിലെ തണല്മരങ്ങളില് അമ്മക്കിളി കൂടുകള്‍. കൊറ്റില്ലങ്ങളിലെ നിര്‍ത്താതെയുള്ള കിളികൊഞ്ചലുകളാണ് നഗരത്തിലെത്തുന്നവര്‍ക്ക് കേള്‍ക്കാനാവുക. കേരളത്തിലെ അപൂര്‍വ്വ നഗരങ്ങളില്‍ മാത്രമാണ് കുളക്കൊക്കുകളെ കണ്ടുവരുന്നത്. പോണ്ട് ഹെറോണ്‍ എന്നറിയപ്പെടുന്ന കുളക്കൊക്കുകളുടെ പ്രജനനകാലമാണിതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. കണ്ണൂര്‍ കാൾടെക്സിലും സ്റ്റേഡിയം കോര്ണറിലുമുളള മഴ മരങ്ങളിലും വാകമരങ്ങളിലും നൂറുകണക്കിന് കൊറ്റില്ലങ്ങളാണുളളളത്. വയലുകളും നീര്‍ത്തടങ്ങളും കുറഞ്ഞപ്പോള്നീര് കൊക്കുകള്‍ നഗരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. നഗരത്തിന്റെ വാഹന ബഹളങ്ങള്‍ക്കിടയിലും വാസസ്ഥലം ഉറപ്പിക്കാന്‍ ഇവര്‍ മിടുക്കരാണ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഈ പക്ഷികള്‍ ഇവിടെ കൂട്ടുകൂടി ജീവിക്കുന്നത്. നഗരത്തിലെ വാഹന ഇരമ്പലുകളും ജനതിരക്കും ഇവയെ ഭയപ്പെടുത്തുന്നില്ല. 14 ,15 സെന്റീമീറ്റര്‍ വരുന്ന കുളക്കൊക്കുകള്ക്ക് ദൂരെ നിന്നു നോക്കിയാല്‍ ബ്രൗണും വെള്ളയും കലര്‍ന്ന കളറാണ്. ചെറിയ മത്സ്യവും പ്രാണികളും ആണ് ഇവയുടെ തീറ്റ. എന്നാല്‍ കൃഷിസ്ഥലങ്ങള്‍ കുറഞ്ഞതോടെ ഇവയൊന്നും കിട്ടാതായി. അപ്പോഴാണ് ഇവ കൂടുവിട്ട് നഗരങ്ങളിലേക്ക് കൂടു മാറിയത്.#Pond Heron