കൃത്രിമ ജലപാതക്കെതിരെ രാഷ്ട്രീയം മറന്ന് ജനങ്ങൾ |Pannur | Artificial Waterway|
1006 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപാനൂരിൽ കൃത്രിമ ജലപാതക്കെതിരെ പ്രതിഷേധം ശക്തം. പ്രദേശവാസികളും രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചാണ് കൃത്രിമ ജലപാതക്കെതിരെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ കഴിഞ്ഞ ദിവസം രാവിലെ പന്ന്യന്നൂർ വില്ലേജ് ഓഫീസിലേക്ക് നടന്ന മാർച്ചിൽ അണിചേർന്നു. ഒന്നാകെ കുഴിച്ച് മൂടിയാലും പിറന്ന മണ്ണിൽ നിന്നും എങ്ങോട്ടും പോകില്ലെന്ന മുദ്രാവാക്യവുമായാണ് സമരക്കാർ ഒത്തുചേർന്നത്. സിപിഎം, ബിജെപി, കോൺഗ്രസ്, ജനതാദൾ, ലീഗ് പ്രവർത്തകരെല്ലാം തന്നെ കുടുംബസമേതം മാർച്ചിൽ അണിനിരന്നിരുന്നു. ഏപ്രിൽ മാസത്തെ കനത്ത വെയിലിനെ അവഗണിച്ച് നൂറുകണക്കിനാളുകൾ അണിനിരന്നതോടെ പന്ന്യന്നൂരിൻറെ ചരിത്രത്തിൽ തന്നെ ഇടം നേടുന്ന തരത്തിൽ വൻജനാവലിയായി പ്രകടനം മാറി. അതേസമയം കൃത്രിമജലപാത സർവ്വനാശത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ പറഞ്ഞു. കൃത്രിമജലപാതാ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം വലുതാണ്. കടൽ അടുത്തായതിനാൽ തന്നെ 40 മീറ്റർ ആഴത്തിൽ കുഴിയെടുക്കുമ്പോൾ ഉപ്പുവെള്ളം കയറുമെന്ന കാര്യത്തിൽ സംശയമില്ല. പ്രദേശത്തെ കുടിവെള്ളവും, കൃഷിയും നശിക്കും. മണ്ണ് പോലും ഉപയോഗ്യശൂന്യമാകുമെന്നും അദ്ദേഹം പറഞ്ഞു.