വിദ്യക്കെതിരെ ആരോപണവുമായി ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ്
പയ്യന്നൂർ കോളേജിലെ അധ്യാപികയുടെ കാർ കത്തിച്ച സംഭവത്തിൽ വ്യാജ രേഖ ചമച്ച കേസിലെ പ്രതിയായ വിദ്യയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് ആരോപിച്ചു. കണ്ണൂർ ഡി.സി.സി.സി ഓഫിസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യ പയ്യന്നൂർ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായിരിക്കെ പത്തു മാർക്കിന്റെ ഇന്റേണൽ മാർക്കിൽ എട്ടു മാർക്ക് മാത്രമേ നൽകിയുള്ളു. ഈ വിഷയത്തിൽ വിദ്യ ഉൾപ്പെടെയുള്ള എസ്.എഫ്.ഐ പ്രവർത്തകർ അധ്യാപികയെ സ്റ്റാഫ് റൂമിൽ കയറി ഭീഷണിപ്പെടുത്തി. പത്തുമാർക്കും തന്നില്ലെങ്കിൽ കാണിച്ചു തരാമെന്നായിരുന്നു ഇവരുടെ ഭീഷണി. ഇതിനെ തുടർന്നാണ് 2016 മെയ് മാസം മലയാളം അധ്യാപികയായ പ്രജിതയുടെ തായിനേരി യിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന്റെ കാർ തീവെച്ചു നശിപ്പിക്കുകയും ചെയ്തു. പയ്യന്നൂർ കോളേജിലെ കോൺഗ്രസ് അനുകൂല അധ്യാപ സംഘടനയിലെ അംഗമായ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ കാറിന്റെ ചില്ലും അടിച്ചു തകർത്തിരുന്നു.kannurTimesXP MalayalamUpdated: 9 Jun 2023, 3:22 pm