സംഗീതം തേടിയെത്തുന്ന മക്രേരി അമ്പലം | makreri temple
ഇനി ഗുരുവായൂരോ, കാല്പാത്തിയോ പോലെ വടക്കെമലബാറിന്റെ സ്ഥിരംസംഗീതവേദിയാകാൻ ഒരുങ്ങി മക്രേരി അമ്പലം. ഡിസംബറിൽ ത്യാഗരാജഅഖണ്ഡസംഗീതാരാരധാനയഞ്ജത്തിനായി കേരളത്തിലെ വിവിധഭാഗങ്ങളില്‍ സംഗീതാരാധന അരങ്ങേറ്റത്തിനായി സംഗീതപ്രേമികള്‍ എത്തുന്ന മക്രേരി അമ്പലം ഇതോടെ സ്ഥിരം സംഗീത വേദിയാക്കി മാറ്റാനാണ് മലബാര്ദേവസ്വംബോര്ഡിന്റെതീരുമാനം. ബഡ്ജറ്റില്‍ കിഫ്ബിഫണ്ടില്‍ വകയിരുത്തിയ ഒരുകോടി എണ്‍പതുലക്ഷം രൂപ ഉപയോഗിച്ചാണ് സ്ഥിരം സംഗീതമണ്ഡലം നിര്‍മിച്ചത്. അരങ്ങേറ്റവും കച്ചേരിയും നടത്താനുളള കരിങ്കല്‍ തൂണുകള്‍ക്കിടെയില്‍ ഒരുക്കിയ സംഗീതമണ്ഡപവും കേരളീയ വാസ്തു ശില്പശൈലിയാല്‍ തീര്‍ത്ത ഹാളുമാണ് പൂര്‍ത്തിയായത്. അടുത്തു തന്നെ ഇതു സംഗീതപ്രേമികള്‍ക്ക് തുറന്നുകൊടുക്കാനാണ്ദേവസ്വംബോര്ഡിന്റെ തീരുമാനം.കേരളത്തിന്റെ പ്രീയങ്കരനായ സംഗീതഞ്ജന്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഹൃദയം കീഴടക്കിയതാണ് മക്രേരി അമ്പലത്തെ ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചത് ആഞ്ജനേയ സ്വാമിയുടെകല്പനയായുളള നിയോഗമാണെന്നാണ് സ്വാമിതന്നെ ക്ഷേത്രവുമായുളള തന്റെ ബന്ധത്തെ കുറിച്ചു പറഞ്ഞത്.kannurTimesXP MalayalamUpdated: 24 Apr 2023, 9:56 am