നഷ്ടമായത് സർക്കസിൻ്റെ പുതുജീവൻ...
1041 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതാനില്ലെങ്കിലും തമ്പിൽ അവസാനനിമിഷം വരെ കളിതുടരണമെന്ന് നിബന്ധംപിടിച്ച സര്‍ക്കസ് ഇതിഹാസമായിരുന്നു ജമിനി ശങ്കരന്. ഇന്ത്യന്സര്ക്കസിന്റെ മാസ്റ്ററായി ജമിനി ശങ്കരന് അറിയപ്പെടുന്നതും സര്‍ക്കസെന്ന കലയോട് അദ്ദേഹം അവസാനംവരെ വെച്ചു പുലര്‍ത്തിയ പ്രതിബദ്ധതകാരണമാണ്. ചെറുപ്പം മുതലേ കളരി അഭ്യാസിയായിരുന്നു ശങ്കരന്.സര്‍ക്കസ് ജ്വരവുമായി നടന്ന അവനെ അച്ഛന് കളരിയില്‍ ചേര്‍ത്തു. പിന്നീട് കീലേരി കുഞ്ഞിക്കണ്ണന്റെയും എം കെ രാമന്റെയും കീഴില്‍ സര്‍ക്കസ് അഭ്യസിച്ചു. രണ്ടാംലോക യുദ്ധകാലത്ത് പട്ടാളത്തില്‍ വയര്‍ലസ് ഓപ്പറേറ്ററായി. നാലുവര്‍ഷം ആ ജോലി. പിന്നെ സര്‍ക്കസ് ലോകത്തേക്ക് മടക്കം. ഗ്രേറ്റ് റെയ്മണ്‍, ലയണ്‍, നാഷണല്‍, റെയ്മണ്‍ കമ്പനികളില്‍ ട്രപ്പീസ് കളിക്കാരനായി. പിന്നെ സ്വന്തം കമ്പനിയുണ്ടാക്കി. തകര്‍ച്ചയുടെ വക്കിലായ വിജയാ സര്‍ക്കസ്, ശങ്കരനും സുഹൃത്ത് സഹദേവനും ആറായിരം രൂപയ്ക്ക് വാങ്ങി. അതാണ് ജെമനിയായത്. പിന്നെ ശങ്കരന് അറിയപ്പെട്ടതും ആ പേരില്‍. താമസിയാതെ റെയ്മണും വാങ്ങി ജംബോ എന്ന് പേരുമാറ്റി.