വഴിയരികിൽ ചുവപ്പുവിരിക്കാൻ ഗുൽമോഹർ ഇനിയില്ല
1049 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവടക്കൻ കേരളത്തിന്റെ മണ്ണിന് വിപ്ളവത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമാണ് ഗുൽമോഹറെന്നു വിളിക്കുന്ന മെയ്ഫ്ളറെന്നു വിളിക്കുന്ന ഗുൽമോഹർ മരങ്ങൾ. സാർവദേശീയ തൊഴിലാളി ദിനമായ മെയിൽ പൂക്കുകയും മഴയിൽ പൊഴിയുകയും ചെയ്യുന്ന ഗുൽമോഹർ മരങ്ങൾ കണ്ണൂരിലെ ഓരോതെരുവിലുമുണ്ട്. ഇവിടെ നിന്നാണ് ക്ഷോഭിക്കുന്ന യൗവനങ്ങൾ ചുവപ്പിന്റെ രാഷ്ട്രീയം പറയുകയും മനസിൽ തീപ്പൊരി കെടാതെ കാക്കുകയും ചെയ്തിരുന്നു. കാംപസുകളിൽ മാത്രമല്ലെ തെരുവിലും ചുവപ്പിന്റെ പ്രതിരോധരാഷ്ട്രീയവും പുരോഗമന ചിന്തകളും പെയ്തിറങ്ങിയത് സായാഹ്നങ്ങളിലും രാത്രികളിലും ഗുൽമോഹർ മരത്തിന്റെ ചുവട്ടിലെ സംഘം ചേരലുകളിൽ നിന്നാണ്. പുകയിലപ്പൊടിമണക്കുന്ന വസ്ത്രങ്ങളോടെ ബീഡിതൊഴിലാളികളും പകലന്തിയോളം പണിയെടുത്ത് വായനശാലകളിൽ ചേക്കേറുന്ന തൊഴിലാളികളും കർഷകരും അധ്യാപകരും രാഷ്ട്രീയം തൊഴിലാക്കിയവരെല്ലാം തങ്ങളുടെ ആശയങ്ങൾക്കും ചിന്തകൾക്കും മൂർച്ച കൂട്ടിയിരുന്നത് മെയ്ഫ്ളവർ മരങ്ങൾക്കു കീഴെനിന്നാണ്.