തലശേരിയിലെ സ്ഫോടനം; സിപിഎമ്മും ബിജെപിയും തമ്മിൽ തർക്കം
തലശേരിയിലെ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് ബോംബാണോ അതോ വിഷുവിന് പൊട്ടിക്കുന്ന പടക്കമാണോ എന്ന കാര്യത്തിൽ സി.പി. എമ്മും ബി.ജെ.പിയും തമ്മില്‍ തർക്കം. സിപിഎം ആരോപിക്കുന്നത് ആര്. എസ്. എസ് ശക്തികേന്ദ്രത്തില്‍ ബോംബു നിര്‍മാണം നടത്തുന്നതിനിടെ ബോംബു പൊട്ടിയതാണെന്നാണ്. ഇതോടെ സംഭവം രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. എരഞ്ഞോളിയില്‍ ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സ്ഫോടനം നടന്നത്. ഇതിൽ യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളളിലാണ് സി.പി.എം ഈ ആരോപണവുമായി രംഗത്തുവന്നത്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത് എന്നായിരുന്നു സി.പി.എം തലശേരി ഏരിയാസെക്രട്ടറി എം.സി രമേശന്റെ ആരോപണം. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണ് എന്നാണ് ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പറയുന്നത്.kannurTimesXP MalayalamUpdated: 13 Apr 2023, 12:33 pm