ചാൽ ബീച്ചിൽ തീ; അഗ്നിയിൽ വെന്ത് മിണ്ടാപ്രാണികൾ
തുടർച്ചയായ നാലാം ദിവസവും കണ്ണൂർ അഴീക്കൽ ചാൽ ബീച്ചിൽ തീ പടർന്നു പിടിച്ചു. കാറ്റാടി മരങ്ങൾ കൊണ്ട് കടൽ തീരത്ത് ഉണ്ടാക്കിയ കൃതൃമ വനവൽക്കരണമാണ് കത്തിനശിച്ചത്. പ്രദേശത്ത് തീ പിടിക്കുന്നതിനു പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ല. ബീച്ചും പരിസരവും അഗ്നിക്കിരയായപ്പോൾ വലിയൊരു ആവാസ വ്യവസ്ഥയും അതിൽ അഭയം പ്രാപിച്ച ഒട്ടനവധി ജീവജാലങ്ങളുമാണ് വെന്തുമരിച്ചത്. ആമ, മയിൽ, മെരു, ഞണ്ട്, അണ്ണാൻ, എലി, മുള്ളൻപന്നി, പാമ്പ്, ചെറുപക്ഷികൾ തുടങ്ങിയ നിരവധി ജീവികൾ ചത്തു വീണവയിൽ പെടുന്നു. പാതിവെന്ത് പ്രാണരക്ഷാർത്തം കാടിനുള്ളിലേക്ക് കയറിപോയവയുടെ ജീവൻ ബാക്കിയാവാൻ സാധ്യതയില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. സാമൂഹ്യവനവല്ക്കരണ വിഭാഗം വെച്ചുപിടിപ്പിച്ച കാറ്റാടിമരങ്ങളും മറ്റ് അനേകം മരങ്ങളും നിലം പതിച്ച നിലയിലാണ്. പകുതി കത്തിയും ചാഞ്ഞു വീഴാറായതുമായ ഒട്ടേറെ മരങ്ങൾ ഇനിയുമുണ്ട്. ഒരാഴ്ചയായി ചെറുതും വലുതുമായ തീപിടിത്തങ്ങൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു.kannurTimesXP MalayalamUpdated: 22 Apr 2023, 11:03 am