ചിട്ടി തട്ടിപ്പ്; ഒരു കോടി രൂപയോളം നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്തു
1017 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഒരു കോടി രൂപയോളം നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത് ദമ്പതികൾ. കൂത്തുപറമ്പ് മാനന്തേരിയിലാണ് അക്ഷയകേന്ദ്രം മറയാക്കിയാണ് അധ്യാപകനും ഭാര്യയും തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവർ കണ്ണവം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ,മാനന്തേരി പോസ്റ്റ് ഓഫീസിന് സമീപത്തെ അക്ഷയ കേന്ദ്രത്തിന് മുൻപിൽ ഉപവാസം നടത്തുകയും ചെയ്തു. അധ്യാപകനായ മാനന്തേരിയിലെ പി ഹരീന്ദ്രനും ഭാര്യ ജീനയും ചേർന്നാണ് അക്ഷയ കേന്ദ്രത്തെ മറയാക്കി ചിട്ടി തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാർ പറഞ്ഞു. നറുക്കെടുപ്പിലൂടെ ചിട്ടി വന്നാൽ ശേഷമുള്ള തവണകൾ അടയ്ക്കേണ്ടെന്ന വ്യവസ്ഥയിലാണ് ചിട്ടി ആരംഭിച്ചത്. 2000 രൂപയാണ് മാസ തവണയായി നിക്ഷേപകർ അടച്ചത്. അൻപത് മാസമാണ് ചിട്ടിയുടെ കാലാവധി. മുന്നൂറിലധികം പേരെ ചിട്ടിയിൽ അംഗങ്ങളാക്കിയിട്ടുണ്ട് ചിലർ പാതി വഴിയിൽ തവണ മുടങ്ങിയത് കാരണം ചിട്ടി അവസാനിപ്പിച്ചു. മുഴുവൻ മാസ തവണകളും അടച്ച 162 പേരടങ്ങുന്ന സംഘമാണ് പണം തിരികെ ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്ത് വന്നത്.