മംഗളദേവിയിൽ എത്തിയത് ആയിരങ്ങൾ | Mangaladevi Temple
കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒഴുകിയെത്തിയ ഭക്തരുടെയും സഞ്ചാരികളുടെയും സാന്നിധ്യത്തിൽ ചരിത്രപ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രാപൗർണ്ണമി ഉത്സവം കൊണ്ടാടി. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പൗരാണിക കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ആളുകൾക്ക് പ്രവേശനമുള്ളത്.ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളിൽ ഒരേസമയം കേരളം, തമിഴ്നാട് ശൈലികളിലെ പൂജകൾ നടന്നു. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് അഞ്ച് മണിയോടെ നട തുറന്ന് ആചാരചടങ്ങുകൾ ആരംഭിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവത പ്രതിഷ്ഠകളായ ഗണപതി, ശിവപാർവ്വതീ സങ്കൽപത്തിലുള്ള പെരുമാൾ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. തന്ത്രി സൂര്യകാലടി സൂര്യൻ ജയസൂര്യ ഭട്ടതിരിപ്പാട്, മേൽശാന്തി ദിലീപ്കുമാർ വള്ളിയങ്കാവ് എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. കിലോമീറ്ററുകൾ കാൽനടയായി എത്തിയ ഭക്തജനക്കൂട്ടം ഇത്തവണത്തെ പ്രത്യേകതയായി.idukkiTimesXP MalayalamUpdated: 5 May 2023, 11:27 pm