അരിക്കൊമ്പനെ നാളെ പിടികൂടാൻ ശ്രമം |arikkomban|
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
അരിക്കൊമ്പനെ നാളെ പിടികൂടാൻ ശ്രമം. വെള്ളിയാഴ്ച പുലർച്ചെ നാലു മണി മുതൽ ദൗത്യം ആരംഭിക്കുമെന്നും എന്നാൽ കാട്ടാനയെ മാറ്റേണ്ട സ്ഥലം ദൗത്യത്തിന് ശേഷമാകും തീരുമാനിക്കുക എന്നുമാണ് പുറത്ത് വരുന്ന വിവരം. അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈ സ്കൂളിൽ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് മോക്ഡ്രിൽ നടത്തിയത്. പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള മോക്ഡ്രില്ലാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം വനം മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അരികൊമ്പൻ ദൗത്യം പൂർത്തിയാക്കുവാനുള്ള അനുമതി വാങ്ങിയിരുന്നു. ആനയെ നാളെ പിടികൂടുമെങ്കിലും എങ്ങോട്ടേക്കാണ് കൊണ്ട് പോകുന്നതെന്ന് വനം വകുപ്പ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പെരിയാർ വന്യജീവി സാങ്കേതവും അഗസ്ത്യാർകൂടം വനമേഖലയുമാണ് പരിഗണനയിലുള്ളത്. നേരത്തെ ഹൈക്കോടതി നിർദേശത്തെ തുടർന്ന് പറമ്പിക്കുളത്തേക്ക് മാറ്റുവാനാണ് പദ്ധതിയിട്ടത് എങ്കിലും അവിടുള്ള ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം മാറ്റുവാൻ തീരുമാനിക്കുകയായിരുന്നു.