Vagamon Glass Bridge: വാഗമണ്ണിൽ ആകാശവിസ്മയം; സഞ്ചാരികൾക്കായി ചില്ലുപാലം ഒരുങ്ങി
1047 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇടുക്കി വാഗമണ്ണിൽ മൂന്ന് കോടി മുടക്കി ഡിടിപിസി നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്വത്തോടെ നിർമിച്ച ചില്ലുപാലമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു സാഹസീകതയ്ക്കാണ് വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിൽ അവസരം ഒരുങ്ങിയിട്ടുള്ളത്. പൊതു – സ്വകാര്യ പങ്കാളിത്തത്തിൽ ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സും ചേർന്നാണ് സഞ്ചാരികൾക്കായി പാലം ഒരുക്കിയിട്ടുള്ളത്. 120 അടി നീളമുളള പാലത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസാണ്. 35 ടൺ സ്റ്റീലും ഈ പാലം നിർമാണത്തിന് വേണ്ടി വന്നു. 500 രൂപയാണു പാലത്തിലേക്കുള്ള പ്രവേശനഫീസ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അഡ്വഞ്ചർ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ചില്ലുപാലമാണ് സഞ്ചാരികൾക്കായി തുറന്നിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാൻഡിലിവർ ചില്ലുപാലമാണിത്. സമുദ്ര നിരപ്പിൽനിന്ന് 3500 അടി ഉയരത്തിലുള്ള പാലത്തിൽ കയറിയാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ കാണാൻ സാധിക്കും. ഇടുക്കിയിലെയും വാഗമണ്ണിലെയും ടൂറിസം മേഖലക്ക് ഗ്ലാസ് ബ്രിഡ്ജ് വാക്കിംഗ് പുത്തൻ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.