കണ്ണുതുറക്കാതെ നിയമലംഘനങ്ങൾ പിടികൂടാനുള്ള ക്യാമറകൾ
നിയമലംഘനങ്ങൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പിന്റെയും കെൽട്രോണിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലാകെ സ്ഥാപിച്ച 38 ക്യാമറകൾ ഇതുവരെ കണ്ണുതുറന്നിട്ടില്ല. ഏപ്രിൽ ഒന്നു മുതൽ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഗവണ്മെന്റിൽ നിന്ന് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നോട്ടു വെക്കുന്നത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായിയാണ് ജില്ലയിൽ ഉടനീളം ക്യാമറകൾ സ്ഥാപിച്ചത്. തൊടുപുഴ നഗരത്തിൽ മാത്രം ആദ്യഘട്ടമെന്ന നിലയിൽ 13 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ റോഡുകളിലും വാഹനാപകടങ്ങൾ കൂടുതലുണ്ടാകുന്ന ഹോട്സ്പോട്ടുകളിലുമാണ് സർവേ നടത്തി കാമറകൾ സ്ഥാപിച്ചിരുന്നത്. ഒരു കാമറയ്ക്ക് മാത്രം 50,000 രൂപ ചെലവുണ്ട്. കെൽട്രോണാണ് ഈ ആധുനിക ക്യാമറകൾ നിർമിച്ചിരിക്കുന്നത്. ഇവ ഘടിപ്പിക്കാനുള്ള തൂണുകൾ സ്ഥാപിച്ചതുൾപ്പടെയുള്ള ചെലവ് നോക്കുമ്പോൾ നഷ്ട്ടം വൻ തുകയാണ്. ഇത്രയും പണം മുടക്കിയിട്ടും ഇവയുടെ പ്രവർത്തനം ആരംഭിക്കാത്തതിനാൽ കാമറകൾ ഉപയോഗശൂന്യമായി കിടന്നു നശിക്കുമോയെന്ന ആശങ്കയുണ്ട്. നിയമലംഘനം നടത്തി തിരക്കേറിയ റോഡിലൂടെ പോകുന്നവരെ അധികൃതർ തടഞ്ഞുനിർത്തി പിടികൂടുന്നതിന് പകരം കാമറക്കണ്ണിൽ കുടുക്കുന്നതായിരുന്നു പദ്ധതിidukkiTimesXP MalayalamUpdated: 11 Apr 2023, 10:02 pm