വരയാടുകളുടെ വാർഷിക കണക്കെടുപ്പ് ആരംഭിച്ചു
ഇരവികുളം ദേശീയോദ്യാനത്തിലെ നീലഗിരി വരയാടുകളുടെ വാർഷിക കണക്കെടുപ്പ് ആരംഭിച്ചു. വനമേഖല വിവിധ ബ്ലോക്കുകളായി തിരിച്ചാണ് ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന കണക്കെടുപ്പ് നടത്തുക. ഇത്തവണ നൂറിലധികം കുട്ടികൾ ജനിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമേ സോഷ്യൽ ഫോറെസ്ട്രി ബിരുദ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയാണ് കണക്കെടുപ്പ് നടത്തുന്നത്. പ്രജനനത്തിന്റെ ഭാഗമായി രണ്ട് മാസത്തെ അടച്ചിടലിന് ശേഷം ഈ മാസം ഒന്നു മുതലാണ് ദേശീയോദ്യാനം സന്ദർശനത്തിനായി വീണ്ടും തുറന്നത്. ഫ്രെബുവരി ഒന്നു മുതലാണ് രാജമലയിൽ സന്ദർശന വിലക്കേർപ്പെടുത്തിയത്. ഇത്തവണ നൂറിലേറെ കുഞ്ഞുങ്ങൾ ജനിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. രാജമലയിൽ മാത്രം 15 കുഞ്ഞുങ്ങൾ ജനിച്ചു. കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ 1039 വരയാടുകളെ കണ്ടെത്തിയിരുന്നു. ഇതിൽ 157 എണ്ണവും കുഞ്ഞുങ്ങളാണെന്നും കണ്ടെത്തിയിരുന്നു. രാജമലയ്ക്ക് സമീപമുള്ള നായ്ക്കൊല്ലിമലയിലാണ് ഏറ്റവും അധികം കുഞ്ഞുങ്ങളെ കഴിഞ്ഞ വർഷം കണ്ടെത്തിയത്.idukkiTimesXP MalayalamUpdated: 25 Apr 2023, 10:41 pm