കാർഷിക ആവശ്യത്തിനായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി
കാർഷിക ആവശ്യത്തിനായി മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. സെക്കന്റിൽ കൊണ്ട് പോകുന്നത് 300 ഘനയടി വെള്ളമാണ്. 200 ഘനയടി വെള്ളം കൃഷിക്കും 100 ഘനയടി കുടിവെള്ളത്തിനുമാണ് ഉപയോഗിക്കുന്നത്. ജൂണ്‍ ഒന്നിന് തന്നെ വെള്ളം കൊണ്ടുപോകാന്‍ കഴിയുന്നത് തമിഴ്നാട് കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യും. തമിഴ്നാട് ഈ വെള്ളം ഉപയോഗിക്കുന്നത് അഞ്ച് ജില്ലകളിലെ കൃഷി ആവശ്യങ്ങൾക്കാണ്. തമിഴ്നാട് സഹകരണമന്ത്രി ഐ. പെരിയസാമിയാണ് ഷട്ടര്‍ തുറന്നത്. അണക്കെട്ടില്‍ 118.45 അടിയാണ് ജലനിരപ്പ്. 142 അടിയാണ് ഇപ്പോഴത്തെ അനുവദനീയ സംഭരണശേഷി.idukkiTimesXP MalayalamUpdated: 3 Jun 2023, 10:20 am