വളർത്തുമൃഗങ്ങൾക്ക് നേരെ വന്യജീവി ആക്രമണം; പ്രതിഷേധവുമായി ജനങ്ങൾ
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വന്യജീവി ആക്രമണത്തിൽ പ്രതിഷേധവുമായി കട്ടപ്പനയിലെ ജനങ്ങൾ. ഉപജീവന മാർഗ്ഗത്തിനായി വളർത്തുന്ന മൃഗങ്ങളെ അജ്ഞാത ജീവി വേട്ടയാടുമ്പോഴും വനം വകുപ്പ് കൈയും കെട്ടി നോക്കി നിൽക്കുകയാണെന്നാണ് ആരോപണം. വളർത്ത് മൃഗങ്ങളെ നഷ്ടപ്പെടാതിരിക്കുവാൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കേണ്ട ഗതികേടിലാണിവർ. ഒരു ഭാഗത്ത് കാട്ടുപോത്തും മറുഭാഗത്ത് പൂച്ചപ്പുലിം. ഇവയെ ഭയന്നാണ് ജനങ്ങൾ പുറത്തിറങ്ങുന്നത്. വളർത്തുന്ന ആടുകളെയും കോഴികളെയും വന്യജീവി കൊന്ന് തിന്നുമ്പോൾ ആരോട് എന്താണ് പരിഹാരമെന്ന് ജനങ്ങൾക്കറിയില്ല. വനം വകുപ്പിൽ ആളുകൾക്ക് വിശ്വാസമില്ലാതായി മാറി. അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ പത്തോളം വളർത്തുമൃഗങ്ങളെ വന്യജീവി കൊന്ന് ഭക്ഷിച്ചിട്ടും ഗൗരവകരമായി ഇടപെടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടില്ലെന്നാണ് പരാതി. ചത്ത വളർത്ത് മൃഗങ്ങളുടെ ഉടമകൾക്ക് കൃത്യമായ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.