അറസ്റ്റ് ഉടൻ; സരുണിന് വാക്ക് നൽകി ഉദ്യോഗസ്ഥർ
വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ ആദിവാസി യുവാവ് സരുൺ സജി ആത്മഹത്യ ഭീഷണിയുയർത്തി പരിഭ്രാന്തി പരത്തി മരത്തിനു മുകളിൽ കഴിഞ്ഞത് ആറുമണിക്കൂർ. ഉപ്പുതറ കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്ന് കോടതിക്ക് മുൻപാകെ തെളിഞ്ഞു. ഇതോടെ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ഇവരെ തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുമതിയായതോടെ യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. കിഴുകാനം ഫോറസ്റ്റ് ഓഫീസിനു മുമ്പിലെ പ്ലാവിലാണ് സരുൺ ആത്മഹത്യക്കായി ശ്രമിച്ചത്. തുടർന്ന് സമരസമിതി, പോലീസ്, ഫയർഫോഴ്സ്, പഞ്ചായത്ത്, വില്ലേജ് ഓഫീസ് അധികൃതർ, പ്രദേശവാസികൾ തുടങ്ങിയവരുടെ കൂട്ടായ അനുനയിപ്പിക്കലിനെ തുടർന്നും, സരുൺ ഉന്നയിച്ച ആവശ്യമായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേലുമാണ് സരുൺ താഴെ ഇറങ്ങിയത്. വെട്ടുകത്തി, കയർ, തുടങ്ങിയ സാമഗ്രികളും ആയിട്ടാണ് ആത്മഹത്യക്കായി മരത്തിൽ കയറിയത്. ഏറെനേരത്തെ പരിഭ്രാന്തിക്കൊടുവിലാണ് സരുണിനെ അനുനയിപ്പിച് താഴെ ഇറക്കിയതും.idukkiTimesXP MalayalamUpdated: 25 May 2023, 10:30 pm